ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു
ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. വൻകുടലിലെ അണുബാധയെ തുടർന്ന് മുംബൈ അന്ധേരിയിലേ കോകിലബെൻ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 53 വയസ്സായിരുന്നു
ആരോഗ്യ നില വഷളായതിനെ തുടർന്നാണ് രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ ചികിത്സ തേടിയത്. 2018ൽ അർബുദത്തെ തുടർന്ന് അദ്ദേഹം വിദേശത്തും ചികിത്സ തേടിയിരുന്നു.
Shocked to hear of the demise of Irrfan Khan, one of the most exceptional actors of our time. May his work always be remembered and his soul rest in peace
— Arvind Kejriwal (@ArvindKejriwal) April 29, 2020
രാജസ്ഥാനിലെ ബീഗം ഖാൻ-ജഗീദർ ഖാൻ ദമ്പതികളുടെ മകനാണ് ഇർഫാൻ ഖാൻ. ബിരുദം പൂർത്തിയാക്കിയ ശേഷം നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. സലാം ബോംബെ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറിയത്.
My dear friend Irfaan. You fought and fought and fought. I will always be proud of you.. we shall meet again.. condolences to Sutapa and Babil.. you too fought, Sutapa you gave everything possible in this fight. Peace and Om shanti. Irfaan Khan salute.
— Shoojit Sircar (@ShoojitSircar) April 29, 2020
2011ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച നടനാണ്. ഓസ്‌കാർ നേടിയ സ്ലം ഡോഗ് മില്യണയർ, ലൈഫ് ഓഫ് പൈ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അഗ്രേസി മീഡിയം ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സുദപ സികാർ ആണ് ഭാര്യ. ബബിൽ, ആര്യൻ എന്നിവർ മക്കളാണ്.