ഡിസംബർ 6ന് അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിക്കും: വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്

ഡിസംബർ 6ന് അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിക്കും: വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്

അയോധ്യ കേസിലെ വാദം സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിൽ ഇന്ന് വൈകുന്നേരം 5 മണിയോടെ അവസാനിക്കാനിരിക്കെ വിവാദ പ്രസ്താവനയുമായി ബിജെപി എംപി സാക്ഷി മഹാരാജ്. അയോധ്യയിൽ രാമക്ഷേത്ര നിർമാണം ഡിസംബർ ആറിന് ആരംഭിക്കുമെന്ന് സാക്ഷി മഹാരാജ് പ്രഖ്യാപിച്ചു. 1992 ഡിസംബർ 6നാണ് ബാബറി മസ്ജിദ് പൊളിച്ചത്.

ബാബറി മസ്ജിദ് പൊളിച്ച ദിവസം തന്നെ ക്ഷേത്രനിർമാണം തുടങ്ങുകയെന്നത് യുക്തിപരമായ തീരുമാനമാണെന്ന് സാക്ഷി മഹാരാജ് പറഞ്ഞു. പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പ്രയത്‌നങ്ങളിലൂടെയാണ് ഈ സ്വപ്‌നം ഫലവത്താകുന്നതെന്നും സാക്ഷി പറഞ്ഞു

ബാബർ വൈദേശീയ അക്രമിയാണ്. ഈ വസ്തുത സുന്നി വഖഫ് ബോർഡ് അംഗീകരിക്കണം. ക്ഷേത്ര നിർമാണത്തിന് സഹായിക്കാൻ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് മുന്നോട്ടുവരണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു

Share this story