ബിജെപിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ചറപറ അശ്ലീല വീഡിയോകൾ; നിരവധി നേതാക്കൾ ഗ്രൂപ്പ് വിട്ടു

ബിജെപിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ചറപറ അശ്ലീല വീഡിയോകൾ; നിരവധി നേതാക്കൾ ഗ്രൂപ്പ് വിട്ടു

ബിജെപിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രാദേശിക നേതാവ് 70 അശ്ലീല വീഡിയോകൾ പങ്കുവെച്ചതായി ആരോപണം. ഗുജറാത്തിലെ ബിജെപി നരോദ യൂനിറ്റ് സെക്രട്ടറി ഗൗതം പട്ടേലാണ് പ്രതിസ്ഥാനത്ത്. വീഡിയോകൾ ഗ്രൂപ്പിൽ തുടരെതുടരെ വന്നതോടെ സ്ത്രീകളടക്കം നിരവധി നേതാക്കൾ ഗ്രൂപ്പ് വിട്ടു പോയി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത നൽകുന്നത്.

മോദി ഫിർ സെ എന്ന ഗ്രൂപ്പിലാണ് അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തത്. മുൻസിപ്പൽ കൗൺസിലർമാരും മുതിർന്ന നേതാക്കളും അടങ്ങുന്ന ഗ്രൂപ്പാണിത്. വീഡിയോകൾ വന്നതിന് പിന്നാലെ 20 സ്ത്രീകൾ അടക്കം നിരവധി പേരാണ് ഗ്രൂപ്പ് ഒഴിവാക്കി പോയത്.

എന്നാൽ തന്റെ ഫോൺ നഷ്ടപ്പെട്ടിരുന്നുവെന്നും ഇത് കൈവശപ്പെടുത്തിയ ആരോ ആണ് വീഡിയോകൾ ഗ്രൂപ്പിൽ പങ്കുവെച്ചതെന്നും ഗൗതം പട്ടേൽ പറയുന്നു. തന്നെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം അവകാശപ്പെട്ടു.

സംഭവത്തിൽ പട്ടേലിനെതിരെ നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. ബിജെപി സംസ്ഥാന നേതൃത്വത്തിനും വിഷയത്തിൽ പരാതി പോയിട്ടുണ്ട്. പട്ടേലിനോട് പാർട്ടി വിശദീകരണം തേടിയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു

Share this story