ഹിന്ദുമഹാസഭാ നേതാവിന്റെ കൊലപാതകം: ആറ് പേർ അറസ്റ്റിലായതായി യുപി പോലീസ്
ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയ കേസിൽ ആറ് പേരെ ഇതിനകം പിടികൂടിയതായി ഉത്തർപ്രദേശ് പോലീസ്. 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ പിടികൂടിയത് നേട്ടമാണെന്നും യുപി പോലീസ് അവകാശപ്പെട്ടു.
പ്രവാചകനെ നിന്ദിച്ചതിലുള്ള പ്രതികാരമാണ് കമലേഷ് തിവാരിയുടെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ഇന്നലെയാണ് നാഗ്പൂരിൽ നിന്നും പ്രതിയെന്ന് പോലീസ് പറയുന്ന ആറാമനെ പിടികൂടിയത്. മൂന്ന് പേർ അറസ്റ്റിലായത് ഗുജറാത്തിൽ നിന്നുമാണ്. മറ്റ് രണ്ട് പേർ യുപിയിലെ ബിജ്‌നോറിൽ നിന്നുള്ള മുസ്ലിം പുരോഹിതരാണ്
മൗലാന മൊഹ്‌സിൻ ഷെയ്ഖ്, റഷീദ് അഹമ്മദ് പഠാൻ, ഫൈസാൻ എന്നിവരെയാണ് ഗുജറാത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇതിൽ റഷീദ് പഠാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. മുഹമ്മദ് മുഫ്തി നയിം, അൻവറുൽ ഹഖ് എന്നിവരെയാണ് ബിജ്‌നോറിൽ നിന്നും പിടികൂടിയത്.