അമൃത കോളജിലെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രിൻസിപ്പാളിനും അധ്യാപകർക്കുമെതിരെ കേസ്

അമൃത കോളജിലെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രിൻസിപ്പാളിനും അധ്യാപകർക്കുമെതിരെ കേസ്

ബംഗളൂരുവിലെ അമൃത സ്‌കൂൾ ഓഫ് എൻജിനീയറിംഗ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രിൻസിപ്പൽ അടക്കം 10 പേർക്കെതിരെ കേസ്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനുമടക്കമാണ് കേസ് എടുത്തത്.

കഴിഞ്ഞ ദിവസമാണ് അവസാന വർഷ വിദ്യാർഥിയായിരുന്ന ശ്രീഹർഷ ആത്മഹത്യ ചെയ്തത്. പ്രിൻസിപ്പൽ ധനരാജ് സ്വാമി, അധ്യാപകരായ രാകേഷ് എസ് ജി, ഭാസ്‌കർ ബി, രവികുമാർ, രമേശ് ടി കെ, നിപുൻകുമാർ, അമുദ, വെങ്കടേഷ് ബി, നാഗരാജ എസ് ആർ, മൂർത്തി എൻ എസ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്

സംഭവസ്ഥലത്ത് നിന്ന് രക്തക്കറ രാസപദാർഥങ്ങൾ ഉപയോഗിച്ച് പ്രതികൾ കഴുകിക്കളയുകയും സിസിടിവി ദൃശ്യങ്ങൾ നീക്കിയതായും ആരോപണമുണ്ട്. കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ് ഹർഷ ആത്മഹത്യ ചെയ്തത്‌

Share this story