54 പേരിൽ 49 എംഎൽഎമാരും ശരദ് പവാറിനൊപ്പം, അജിത്തിനൊപ്പം മൂന്ന് പേർ മാത്രം; ഒരു എംഎൽഎയെ കാണാനില്ലെന്നും പരാതി

54 പേരിൽ 49 എംഎൽഎമാരും ശരദ് പവാറിനൊപ്പം, അജിത്തിനൊപ്പം മൂന്ന് പേർ മാത്രം; ഒരു എംഎൽഎയെ കാണാനില്ലെന്നും പരാതി

മഹാരാഷ്ട്രയിലെ മഹാനാടകം തുടരുമ്പോൾ എൻ സി പിയുടെ 54 എംഎൽഎമാരിൽ 49 പേരും ശരദ് പവാറിനൊപ്പമെന്ന് റിപ്പോർട്ട്. ഷഹാപൂർ എംഎൽഎ ദൗലത്ത് ദരോദയെ കാണാനില്ലെന്ന് എൻ സി പി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ശരദ് പവാറിനെ പിന്നിൽ നിന്നും കുത്തി ബിജെപി പാളയത്തിലേക്ക് പോയ അജിത് പവാറിനൊപ്പം നിലവിലുള്ളത് വെറും മൂന്ന് എംഎൽഎമാർ മാത്രമാണ്. ബിജെപിക്ക് കനത്ത ആശങ്ക സമ്മാനിക്കുന്നതാണ് നിലവിലുള്ള വാർത്തകൾ

ഇന്നലെ ശരദ് പവാർ മുംബൈയിൽ വിളിച്ചുചേർത്ത യോഗത്തിൽ 42 എംഎൽഎമാർ പങ്കെടുത്തു. കൂടാതെ ഇന്നലെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത ഏഴ് എംഎൽഎമാരും തിരിച്ചെത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നു. അജിത് പവാറിനൊപ്പം പോയെന്ന് കരുതിയ മുതിർന്ന നേതാവ് ധനഞ്ജയ് മുണ്ടെയും തിരിച്ചെത്തിയവരിൽ ഉൾപ്പെടുന്നു.

റിസോർട്ടിലേക്ക് മാറ്റിയ എൻ സി പി എംഎൽഎമാരെ ബന്ധപ്പെടാൻ അജിത് പവാർ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെയും എൻ സി പി അധ്യക്ഷൻ ശരദ് പവാറും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ഇന്ന് 11.30ന് സുപ്രീം കോടതി ഇവരുടെ ഹർജികൾ പരിഗണിക്കുന്നുണ്ട്. സുപ്രീം കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് പാർട്ടികൾ

 

Share this story