ത്രിപുരയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു

ത്രിപുരയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു

ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങൾക്ക് പിന്നാലെ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരപീഡനം. ത്രിപുരയിൽ 17 വയസ്സുള്ള പെൺകുട്ടിയെ ദിവസങ്ങളോളം പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തിക്കൊന്നു. ത്രിപുരയിലെ ശാന്തിർബസാറിലാണ് സംഭവം

ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെ കാമുകനും അയാളുടെ അമ്മയും ചേർന്നാണ് തീ കൊളുത്തിയത്. നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

പെൺകുട്ടിയെ വിട്ടുതരണമെങ്കിൽ 50,000 രൂപ നൽകണമെന്ന് കാമുകനായ അജോയ് രുദ്രപാൽ ആവശ്യപ്പെട്ടതായി ബന്ധുക്കൾ ആരോപിക്കുന്നു. എ്‌നാൽ പതിനേഴായിരം രൂപ മാത്രമാണ് ഇവർക്ക് നൽകാൻ സാധിച്ചത്. തുടർന്ന് പെൺകുട്ടിയെ തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു

അജോയിയെയും അമ്മയും നാട്ടുകാർ സംഘടിച്ച് മർദിക്കുകയും ചെയ്തു. പോലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹ വാഗ്ദാനം വിശ്വസിച്ചാണ് പെൺകുട്ടി ഇയാൾക്കൊപ്പം പോയതെന്ന് പോലീസ് പറയുന്നു. എന്നാൽ വീട്ടുതടങ്കലിലാക്കിയ ശേഷം ഇയാളും സുഹൃത്തുക്കളും ചേർന്ന് കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

Share this story