ബിജെപി എംഎൽഎ പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിൽ വിധി 16ന്

ബിജെപി എംഎൽഎ പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിൽ വിധി 16ന്

ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിൽ ഡൽഹിയിലെ കോടതി ഡിസംബർ 16ന് വിധി പറയും. കേസിൽ സിബിഐയുടെ വാദം കേൾക്കൽ തിങ്കളാഴ്ച പൂർത്തിയാക്കിയിരുന്നു. അടച്ചിട്ട കോടതി മുറിയിൽ സാക്ഷി മൊഴികൾ രേഖപ്പെടുത്തുന്നത് ഡിസംബർ 2ന് പൂർത്തിയായിരുന്നു

പരാതിക്കാരിയായ പെൺകുട്ടിയെ 2017ൽ സെൻഗാർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് കേസ്. കേസിൽ സെൻഗാറിന്റെ കൂട്ടുപ്രതി ശശി സിംഗിനെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ കൊലപ്പെടുത്താൻ സെൻഗാറും കൂട്ടാളികളും പലതവണ ശ്രമിച്ചിരുന്നു

അടുത്തിടെ പരാതിക്കാരി സഞ്ചരിച്ച കാറിൽ ട്രക്ക് ദുരൂഹ സാഹചര്യത്തിൽ വന്നിടിക്കുകയും പെൺകുട്ടിക്ക് ഗുരുതര പരുക്ക് ഏൽക്കുകയും ചെയ്തിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരിക്കുകയും ചെയ്തിരുന്നു

 

Share this story