പൗരത്വ ഭേദഗതി ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം രാജ്യസഭയിൽ വോട്ടിനിട്ട് തള്ളി

പൗരത്വ ഭേദഗതി ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം രാജ്യസഭയിൽ വോട്ടിനിട്ട് തള്ളി

പൗരത്വ ഭേദഗതി ബില്ലിൻമേൽ രാജ്യസഭയിൽ വോട്ടെടുപ്പിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം രാജ്യസഭ വോട്ടിനിട്ട് തള്ളി. 124 പേർ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടേണ്ടെന്ന നിലപാട് സ്വീകരിച്ചപ്പോൾ 99 പേർ അനുകൂലിച്ച് വോട്ട് ചെയ്തു. ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു

ഇതിനിടെ രാജ്യസഭയിൽ ബിൽ പാസാക്കാനുള്ള വോട്ടെടുപ്പ് ശിവസേന ബഹിഷ്‌കരിച്ചു. ചർച്ച നടക്കുന്നതിനിടെ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്ന് വ്യക്തമാക്കി ശിവസേന അംഗങ്ങൾ ഇറങ്ങിപ്പോകുകയായിരുന്നു.

ബില്ലിൽ അമിത് ഷാ നടത്തിയ പ്രസ്താവനകളിൽ തൃപ്തരല്ലെന്ന നിലപാടിൽ ശിവസേന ഉറച്ചുനിൽക്കുകയാണ്. ബില്ലുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും മറുപടി ലഭിക്കാതെ രാജ്യസഭയിൽ ബില്ലിനെ അനുകൂലിക്കില്ലെന്ന് ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. ബില്ലിനെ അനുകൂലിക്കുന്നവർ രാജ്യസ്‌നേഹികളും എതിർക്കുന്നവർ രാജ്യദ്രോഹികളും ആകുന്ന കാഴ്ചപ്പാടിൽ മാറ്റം വരേണ്ടിയിരിക്കുന്നുവെന്നും ഉദ്ദവ് പറഞ്ഞിരുന്നു

ശിവസേനയുടെ പിന്തുണയോടെയാണ് ലോക്‌സഭയിൽ ബിൽ പാസാക്കിയെടുത്തത്. ഇതോടെ മഹാരാഷ്ട്രയിലെ സഖ്യത്തിൽ അസ്വസ്ഥതകളുടലെടുക്കുകയും ചെയ്തു. രാഹുൽ ഗാന്ധി ശിവസേന നിലപാടിനെ പരസ്യമായി വിമർശിക്കുകയും ചെയ്തതോടെയാണ് ശിവസേന നിലപാട് മാറ്റിയത്

Share this story