ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന് രാഹുൽ ഗാന്ധി: മാപ്പ് പറയണമെന്ന് ബിജെപി, പറയില്ലെന്ന് രാഹുൽ

ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന് രാഹുൽ ഗാന്ധി: മാപ്പ് പറയണമെന്ന് ബിജെപി, പറയില്ലെന്ന് രാഹുൽ

 

ഇന്ത്യ ബലാത്സംഗത്തിന്റെ തലസ്ഥാനമായി മാറിയെന്ന പരാമർശം നടത്തിയ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ ബഹളം. ഭരണപക്ഷ അംഗങ്ങളാണ് ബഹളമുന്നയിച്ചത്. ഇന്ത്യയിലെ ഓരോ സ്ത്രീകളുടെ പേരിലും രാഹുൽ മാപ്പ് പറയണമെന്ന് ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു

രാഹുൽ മാപ്പ് പറയു എന്ന് മുദ്രവാക്യം വിളിച്ചായിരുന്നു ഭരണപക്ഷ അംഗങ്ങളുടെ പ്രതിഷേധം. സഭയിൽ ഇല്ലാത്ത അംഗത്തിന്റെ പേര് ഉന്നയിക്കരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു

എന്നാൽ പരാമർശത്തിൽ ആരോടും മാപ്പ് പറയാൻ പോകുന്നില്ലെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഞാൻ പറഞ്ഞത് എന്താണെന്ന് വ്യക്തമാക്കാം. മേക്ക് ഇൻ ഇന്ത്യയെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ നമ്മുടെ മുന്നിൽ ലഭിക്കുന്ന വാർത്തകൾ എന്താണ്. ദിനംപ്രതി നിരവധി ബലാത്സംഗ വാർത്തകളാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

ഉന്നാവോ പീഡനക്കേസിലെ പ്രതിയായ ബിജെപി എംഎൽഎ അതേ പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ പ്രധാനമന്ത്രി ഇതേക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല. രാജ്യത്തുടനീളം സംഘർഷത്തിന് തിരി കൊളുത്തുന്നത് പ്രധാനമന്ത്രിയാണ്. ഡൽഹി ബലാത്സംഗത്തിന്റെ തലസ്ഥാനമാണെന്ന് മോദി പറഞ്ഞതിന്റെ ക്ലിപ്പ് എന്റെ ഫോണിലുമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മോദിയും അമിത് ഷായും കൂടി കത്തിച്ചു. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഞാൻ മാപ്പ് പറയണമെന്ന് പറഞ്ഞ് അവർ ബഹളം വെക്കുന്നത്. എന്നാൽ ഞാൻ മാപ്പ് പറയാനൊന്നും പോകുന്നില്ലെന്നും രാഹുൽ പറഞ്ഞു

 

Share this story