മംഗലാപുരത്ത് പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി; പോലീസ് വെടിയുതിർത്തു; കർഫ്യു പ്രഖ്യാപിച്ചു

മംഗലാപുരത്ത് പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി; പോലീസ് വെടിയുതിർത്തു; കർഫ്യു പ്രഖ്യാപിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്തും അതിശക്തമായ പ്രതിഷേധം. നിരോധനാജ്ഞ ലംഘിച്ച് പ്രക്ഷോഭകർ തെരുവിലിറങ്ങിയതോടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടി. നിരവധി വാഹനങ്ങൾ പ്രക്ഷോഭകർ കത്തിച്ചു. പോലീസിന് നേരെ രൂക്ഷമായ കല്ലേറുമുണ്ടായി

പ്രക്ഷോഭകർക്ക് നേരെ പോലീസ് റബർ ബുള്ളറ്റിൻ കൊണ്ട് വെടിയുതിർത്തു. സംഘർഷത്തിൽപ്പെട്ട് മരണം സംഭവിച്ചതായി വാർത്തകൾ വരുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. സ്ഥിതിഗതികൾ കൈവിട്ടു തുടങ്ങിയതോടെ അഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിൽ കർഫ്യു പ്രഖ്യാപിച്ചു.

വിദ്യാർഥികളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം തെരുവിലിറങ്ങിയത്. ഇതിന് പിന്നാലെ ജനങ്ങളും ഇവർക്കൊപ്പം ചേരുകയായിരുന്നു. പ്രക്ഷോഭകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി. കണ്ണീർ വാതകവും ജലപീരങ്കിയും ഇവർ പിരിഞ്ഞുപോകാതെ വന്നതോടെയാണ് വെടിയുതിർത്തത്.

രാജ്യവ്യാപകമായി അതിരൂക്ഷമായ പ്രക്ഷോഭത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. ഡൽഹിയിൽ ഇടതുനേതാക്കളായ യെച്ചൂരി, ഡി രാജ തുടങ്ങിയവർ അറസ്റ്റിലായിരുന്നു. ഡൽഹിയിൽ ഇന്റർനെറ്റ് മൊബൈൽ സേവനങ്ങൾ കേന്ദ്രസർക്കാർ റദ്ദാക്കി. മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടു. നൂറുകണക്കിനാളുകലെ കസ്റ്റഡിയിൽ എടുത്തു

 

Share this story