രാജ്യമാകെ പ്രതിഷേധം: ബീഹാറിൽ നാളെ ബന്ദ് പ്രഖ്യാപിച്ച് ആർ ജെ ഡി; പിന്തുണയുമായി ഇടതുപാർട്ടികൾ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം പോലീസ് അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച് ബിഹാറിൽ നാളെ ബന്ദ്. ആർ ജെ ഡിയാണ് ബന്ദിന് ആഹ്വാനം ചെയ്തതിരിക്കുന്നത്.
നിയമഭേദഗതി ഭരണഘടനാ വിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് ആർ ജെ ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. നിയമം നടപ്പാക്കുന്നതിലൂടെ ബിജെപിയുടെ വിഭജന അജണ്ടയാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ ബന്ദിന് ഇടതുപാർട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇടതുപാർട്ടികൾ ബിഹാറിൽ പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്കിന് ആർ ജെ ഡി പിന്തുണ നൽകുകയും ചെയ്തു.
കോൺഗ്രസ്, രാഷ്ട്രീയലോക് സമതാ പാർട്ടി, ജൻ അധികാർ പാർട്ടി, ഹിന്ദുസ്ഥാനി അവാമി മോർച്ച തുടങ്ങിയ പാർട്ടികളും പണിമുടക്കിന് പിന്തുണ അറിയിച്ചിരുന്നു
Tejashwi Yadav, RJD: We have called a bandh in Bihar on December 21 against the #CitizenshipAmendmentAct. The act is unconstitutional and against humanity. It has exposed the divisive character of BJP. pic.twitter.com/QW0haUoqo3
— ANI (@ANI) December 20, 2019