മുസ്ലീം വേഷം ധരിച്ച് ട്രെയിന് കല്ലെറിഞ്ഞ ബിജെപി ക്രിമിനലും കൂട്ടാളികളും പിടിയിൽ

മുസ്ലീം വേഷം ധരിച്ച് ട്രെയിന് കല്ലെറിഞ്ഞ ബിജെപി ക്രിമിനലും കൂട്ടാളികളും പിടിയിൽ

ലുങ്കിയും തൊപ്പിയും ഉൾപ്പെടെ മുസ്ലീം വേഷം ധരിച്ച് ട്രെയിന് കല്ലെറിഞ്ഞ ബിജെപി പ്രവർത്തകനെയും അഞ്ച് കൂട്ടാളികളെയും ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുർഷിദാബാദിലാണ് സംഭവം. ബുധനാഴ്ചയാണ് ട്രെയിൻ എഞ്ചിന് കല്ലെറിഞ്ഞ ബിജെപിക്കാരൻ അഭിഷേക് സർക്കാർ എന്ന 21കാരനെയും അഞ്ച് കൂട്ടാളികളെയും പോലീസ് പിടികൂടിയത്.

സിൽദഹിനും ലാൽഗോലക്കും ഇടയിൽ ഓടുന്ന ട്രെയിന് നേർക്കാണ് ഇവർ കല്ലെറിഞ്ഞത്. ബിജെപി പ്രവർത്തകർ മുസ്ലീം വേഷം ധരിച്ച് അക്രമം നടത്തുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ അറസ്റ്റ്.

തങ്ങളുടെ യുട്യൂബ് ചാനലിന് വേണ്ടിയാണ് ട്രെയിന് കല്ലെറിയുന്ന ദൃശ്യങ്ങൾ പകർത്തിയതെന്ന് പിടിയിലായ ബിജെപി ക്രിമിനലുകൾ പറയുന്നു. എന്നാൽ ഇത്തരത്തിലൊരു യുട്യൂബ് ചാനൽ ഇല്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അഭിഷേക് അടക്കമുള്ള കുറച്ചുപേരെ മുസ്ലിം വേഷത്തിൽ കണ്ട നാട്ടുകാരാണ് ഇവരെ പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഏഴ് ബിജെപി ക്രിമിനലുകൾ ഓടി രക്ഷപ്പെട്ടു. പിന്നീട് പരിശോധിച്ചപ്പോഴാണ് ഇവർ ട്രെയിന് കല്ലെറിഞ്ഞതായി വ്യക്തമായത്.

 

Share this story