യുപിയിലെ മീററ്റിലേക്ക് എത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും നടുറോഡിൽ തടഞ്ഞ് തിരിച്ചയച്ചു
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാനായി ഉത്തർപ്രദേശിലെ മീററ്റിലെത്തിയ പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പോലീസ് തടഞ്ഞു. മീററ്റിൽ പ്രവേശിക്കുന്നതിന് മുമ്പാണ് ഇവരെ തടഞ്ഞ് പോലീസ് തിരിച്ചയച്ചത്.
മൂന്ന് പേരടങ്ങുന്ന സംഘമായി യാത്ര ചെയ്യാമെന്ന് പറഞ്ഞെങ്കിലും നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ ഇരുവരെയും തിരിച്ചയക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഡൽഹിക്ക് മടങ്ങി.
യാത്രാ വിലക്കുണ്ടോയെന്ന് ചോദിച്ചെങ്കിലും ഉത്തരവ് കാണിക്കാൻ പോലീസ് തയ്യാറായില്ല. തിരിച്ചുപോകാൻ നിർദേശിക്കുകയായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
മീററ്റിൽ മാത്രം പ്രതിഷേധത്തിനിടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. യുപിയിലെ തന്നെ ബിജ്‌നോറിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രിയങ്ക ഗാന്ധി നേരത്തെ സന്ദർശിച്ചിരുന്നു
Shri @RahulGandhi & AICC GS Smt. @priyankagandhi were stopped outside Meerut by the Police. They offered to travel in a group of 3 people, however, they were still stopped. They were on the way to meet families of victims of the violent anti-CAA protests in UP. #हत्यारी_भाजपा pic.twitter.com/3i2R5uoMhs
— Congress (@INCIndia) December 24, 2019