കോയമ്പത്തൂരിൽ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിക്ക് വധശിക്ഷ

കോയമ്പത്തൂരിൽ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിക്ക് വധശിക്ഷ

ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ. കോയമ്പത്തൂരിലെ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തിൽ മറ്റൊരാൾക്ക് കൂടി പങ്കുണ്ടെന്നതിന് കണ്ടെത്തിയതിനാൽ വിശദമായ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു

ഒമ്പത് മാസം കൊണ്ട് വിചാരണ നടത്തിയാണ് കോടതി ഉത്തരവിട്ടത്. ബലാത്സംഗത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി കൊലപാതകത്തിന് വധശിക്ഷ വിധിക്കുകയായിരുന്നു. തെളിവ് നശിപ്പിച്ചതിനും പോലീസിനെ വഴി തെറ്റിക്കാൻ ശ്രമിച്ചതിനും ഏഴ് വർഷത്തെ കഠിന തടവിനും വിധിച്ചിട്ടുണ്ട്

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ സന്തോഷ് കുമാർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. വീട്ടുകാരും പോലീസും നടത്തിയ തെരച്ചിലിൽ രണ്ട് ദിവസത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ദേഹത്ത് നടത്തിയ ഫോറൻസിക് പരിശോധനയിൽ സന്തോഷിന്റേതല്ലാതെ മറ്റൊരാളുടെ കൂടി ഡി എൻ എ സാമ്പിളുകൾ കൂടി കണ്ടെത്തിയിരുന്നു. ഇതാണ് വിശദമായ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

Share this story