വീണ്ടും നുണ: പ്രതിപക്ഷം അഭയാർഥികൾക്കെതിരെ റാലി നടത്തുകയാണെന്ന് നരേന്ദ്രമോദി
പൗരത്വ ഭേദഗതിയിൽ മതം അടിസ്ഥാനപ്പെടുത്തിയതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുമ്പോൾ ഇതിനെ ന്യായീകരിച്ചും ബിജെപിക്കാർക്ക് നുണ പറഞ്ഞു കൊടുത്തും പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും അഭയാർഥികൾക്കെതിരെ റാലി നടത്തുകയാണെന്ന് കർണാടകയിലെ തുംകുരുവിൽ ബിജെപിക്കാർ പങ്കെടുത്ത പരിപാടിയിൽ മോദി പറഞ്ഞു
പാക്കിസ്ഥാൻ രൂപീകരിക്കപ്പെട്ടത് മതത്തിന്റെ അടിസ്ഥാനത്തിലാണ്. അവിടെ മതന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയാണെന്നും മോദി പറഞ്ഞു. പാക്കിസ്ഥാനിൽ പീഡനത്തിന് ഇരയായവർക്ക് ഇന്ത്യയിലേക്ക് വരേണ്ടി വന്നു. എന്നാൽ കോൺഗ്രസും സഖ്യകക്ഷികളും അവർക്കെതിരെ റാലികൾ സംഘടിപ്പിക്കുകയാണെന്നായിരുന്നു നരേന്ദ്രമോദിയുടെ പ്രസ്താവന
ഇന്ത്യൻ പാർലമെന്റിനോട് സമരം ചെയ്യുന്നവരോട് പറയാനുള്ളത്, അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാന്റെ ചെയ്തികളെ പുറത്തു കൊണ്ടുവരികയാണ് കാലത്തിന്റെ ആവശ്യമെന്നാണ്. നിങ്ങൾക്ക് പ്രതിഷേധിക്കണമെങ്കിൽ കഴിഞ്ഞ 70 വർഷമായുള്ള പാക്കിസ്ഥാന്റെ ചെയ്തികൾക്കെതിരെ ശബ്ദമുയർത്തുവെന്നും മോദി പറഞ്ഞു.
PM Narendra Modi in Tumakuru,Karnataka: Those who are agitating against the Parliament of India today, I want to say that today need is to expose activities of Pakistan at the international level.If you have to agitate, raise your voice against Pakistan's actions of last 70 years https://t.co/ryigUP8azI pic.twitter.com/KwJFAiDt0o
— ANI (@ANI) January 2, 2020