ജെ എൻ യുവിൽ വിദ്യാർഥികൾക്ക് നേരെ എ ബി വി പി തെമ്മാടിക്കൂട്ടങ്ങളുടെ ആക്രമണം; ഐഷ ഘോഷ് ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്
ജെ എൻ യു സർവകലാശാലയിൽ ഫീസ് വർധനവിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെ ആക്രമണം. മുഖം മൂടി ധരിച്ചെത്തിയ എബിവിപി തെമ്മാടിക്കൂട്ടമാണ് പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികൾക്ക് നേരെയും അധ്യാപകർക്ക് നേരെയും അക്രമം അഴിച്ചുവിട്ടത്.
Female students have locked themselves up inside the girls' wing in Sabarmati Hostel. These attackers are roaming the corridors with rods and sticks. ABVP terrorists have broken the cars parked outside. We are under attack. #EmergencyinJNU #SOSJNU pic.twitter.com/rNcB15hVte
— JNUSU (@JNUSUofficial) January 5, 2020
ജെ എൻ യു സ്റ്റുഡന്റ്‌സ് യൂനിയൻ പ്രസിഡന്റ് ഐഷ ഘോഷിനും ജനറൽ സെക്രട്ടറി സതീഷിനുമടക്കം നിരവധി പേർക്ക് എ ബി വി പി ഗുണ്ടകളുടെ ആക്രമണത്തിൽ പരുക്കേറ്റു. ഐഷ ഘോഷിന്റെ ശിരസ്സ് പൊട്ടി രക്തമൊലിക്കുന്ന നിലയിലാണ് ഇവിടെ നിന്നു കൊണ്ടുപോയത്.
They're going hostel by hostel, vandalising stuff and beating up students. On their way they warned: 'Ab koi intellectual activity nahi hoga yahan. Ab goonda raj chalega.' #ABVPviolenceInJNU
— reTweety (@vipulvivekd) January 5, 2020
ചുറ്റികയും മറ്റ് മാരകായുധങ്ങളുമേന്തിയാണ് ഗുണ്ടാസംഘം മുഖംമൂടി ധരിച്ച് ക്യാമ്പസിലെത്തിയത്. ഹോസ്റ്റൽ മുറികൾ ഇവർ അടിച്ചു തകർത്തു. എബിവിപി ഗുണ്ടയായ റിത്വിക് രാജിനൊപ്പമാണ് മുഖംമൂടി സംഘം ക്യാമ്പസിലെത്തിയതും വിദ്യാർഥികളെ ആക്രമിച്ചതുമെന്ന് ജെ എൻ യു മുൻ പ്രസിഡന്റ് സായി ബാലാജി പറഞ്ഞു. ക്യാമ്പസിനകത്തെ വാഹനങ്ങളെല്ലാം ഇവർ അടിച്ചു തകർത്തു.
Good god. What is happening at #JNU. This just sent by students to us pic.twitter.com/G1wTLftEx0
— barkha dutt (@BDUTT) January 5, 2020