ജെ എൻ യുവിലെ എബിവിപി തെമ്മാടികളുടെ അഴിഞ്ഞാട്ടം: നാല് പേർ കസ്റ്റഡിയിൽ; പിടിയിലായത് ക്യാമ്പസിന് പുറത്തുനിന്നുള്ളവർ

ജെ എൻ യുവിലെ എബിവിപി തെമ്മാടികളുടെ അഴിഞ്ഞാട്ടം: നാല് പേർ കസ്റ്റഡിയിൽ; പിടിയിലായത് ക്യാമ്പസിന് പുറത്തുനിന്നുള്ളവർ

ജെ എൻ യു ക്യമ്പസിൽ എബിവിപി തെമ്മാടികൾ നടത്തിയ ആക്രമണത്തിൽ നാല് പേർ കസ്റ്റഡിയിൽ. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് പിടിയിലായത്. മുഖംമൂടി ധരിച്ചാണ് എബിവിപിയുടെ ഗുണ്ടാസംഘം ക്യാമ്പസിനുള്ളിൽ പ്രവേശിച്ചത്. അധ്യാപകരെയും വിദ്യാർഥികളെയും മാരകായുധങ്ങളുമായി ഇവർ ആക്രമിക്കുകയായിരുന്നു

ജെ എൻ യു പ്രസിഡന്റ് ഐഷാ ഘോഷ്, അധ്യാപിക പ്രൊഫ. സുചിത്ര സെൻ, ജനറൽ സെക്രട്ടറി സതീഷ് എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. തലക്ക് ആഴത്തിൽ പരുക്കേറ്റ ഐഷയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി.

ജെ എൻ യുവിൽ നടന്ന ആക്രമണം ആസുത്രിതമെന്ന് സംശയം ബലപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങൾ പുറത്തുവന്നു. യുനൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന സംഘി ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെ കുറിച്ചും സാധ്യമായ വഴികളെ കുറിച്ചും സന്ദേശങ്ങൾ ഉള്ളത്

മുഖംമൂടി ധരിച്ചുവന്ന എബിവിപി തെമ്മാടികളിൽ വനിതകളുമുണ്ടായിരുന്നു. ക്യാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകളും ഓഫ് ചെയ്താണ് ഇവർ അക്രമം അഴിച്ചുവിട്ടത്.

 

Share this story