പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നു; പെരിയാറിനെതിരായ പരാമർശത്തിൽ മാപ്പ് പറയില്ലെന്നും രജനികാന്ത്

പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നു; പെരിയാറിനെതിരായ പരാമർശത്തിൽ മാപ്പ് പറയില്ലെന്നും രജനികാന്ത്

സാമൂഹ്യപരിഷ്‌കർത്താവ് പെരിയാർ ഇ വി രാമസ്വാമിയെ കുറിച്ചുള്ള പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി രജനികാന്ത്. പെരിയാറിനെക്കുറിച്ചുള്ള പ്രസ്താവനയിൽ മാപ്പ് പറയില്ല. 1971ലെ പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് പരാമർശം നടത്തിയതെന്നും രജനികാന്ത് പറഞ്ഞു

1971ൽ ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയാർ റാലി നടത്തിയെന്നായിരുന്നു രജനികാന്തിന്റെ പരാമർശം. അന്ധവിശ്വാസങ്ങൾക്കെതിരായി നടന്ന പോരാട്ടങ്ങളുടെ ഭാഗമായിട്ടായിരുന്നു പെരിയാർ റാലി നടത്തിയത്. ജനുവരി 14ന് ചെന്നൈയിൽ തുഗ്ലക്ക് മാസികയുടെ അമ്പതാം വാർഷികാഘോഷത്തിലായിരുന്നു രജനി പെരിയാറിനെ കുറിച്ച് പരാമർശം നടത്തിയത്.

ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടിലുണ്ടായത്. പെരിയാറിനെ അപമാനിച്ചെന്നാരോപിച്ച് ദ്രാവിഡ വിടുതലൈ കഴകം രംഗത്തുവന്നു. മധുരയിൽ രജനികാന്തിന്റെ കോലം കത്തിച്ച പ്രവർത്തകർ രജനി മാപ്പ് പറയണണമെന്നും ആവശ്യപ്പെട്ടിരുന്നു.

 

 

Share this story