ഹിന്ദു മഹാസഭാ നേതാവിന്റെ കൊലപാതകം; രണ്ടാം ഭാര്യയും കാമുകനും അറസ്റ്റിൽ

ഹിന്ദു മഹാസഭാ നേതാവിന്റെ കൊലപാതകം; രണ്ടാം ഭാര്യയും കാമുകനും അറസ്റ്റിൽ

ഭാരതീയ ഹിന്ദു മഹാസഭാ ഉത്തർപ്രദേശ് അധ്യക്ഷൻ രഞ്ജിത്ത് ബച്ചൻ വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടാം ഭാര്യയും കാമുകനും അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രഭാത സവാരിക്കിടെ രഞ്ജിത്ത് ബച്ചൻ വെടിയേറ്റ് മരിച്ചത്.

രഞ്ജിത്തിന്റെ രണ്ടാം ഭാര്യ സ്മൃതി, കാമുകൻ ദീപേന്ദ്ര, ഡ്രൈവർ സഞ്ജീവ് ഗൗതം എന്നിവരാണ് അറസ്റ്റിലായത്. രഞ്ജിത്തിന് നേർക്ക് വെടിയുതിർത്ത ജിതേന്ദ്ര എന്നയാൾ കൂടി പിടിയിലാകാനുണ്ടെന്ന് യുപി പോലീസ് അറിയിച്ചു.

2016 മുതൽ കുടുംബക്കോടതിയിൽ രഞ്ജിത്തുമായുള്ള സ്മൃതിയുടെ വിവാഹ മോചന കേസ് നടന്നുവരികയാണ്. എന്നാൽ സ്മൃതിക്ക് വിവാഹമോചനം നൽകാൻ രഞ്ജിത്ത് തയ്യാറായിരുന്നില്ല. തുടർന്നാണ് രഞ്ജിത്തിനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയത്.

Share this story