യുപിയിൽ എൻജിനീയറിംഗ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ

യുപിയിൽ എൻജിനീയറിംഗ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ഗോംതിനഗറിൽ എൻജിനീയറിംഗ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ. ലക്‌നൗ സ്വകാര്യ സർവകലാശാലാ വിദ്യാർഥിയായ അമൻ ബഹാദൂറാണ് അറസ്റ്റിലായത്. മുൻ എംഎൽഎയാണ് ഇയാളുടെ പിതാവ്

എൻജിനീയറിംഗ് വിദ്യാർഥിയായിരുന്ന പ്രശാന്ത് സിംഗ് വ്യാഴാഴ്ചയാണ് അപ്പാർട്ട്‌മെന്റിൽ കുത്തേറ്റ് മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സുരക്ഷാ ക്യാമറകിൽ പതിഞ്ഞിരുന്നു.

സുഹൃത്തിനെ കാണാനായി വ്യാഴാഴ്ച വൈകുന്നേരം പ്രശാന്ത് അലക്‌നനന്ദ അപ്പാർട്ട്‌മെന്റിൽ എത്തിയപ്പോൾ 25 അംഗ സംഘം പ്രശാന്തിനെ തടയുകയും കുത്തുകയുമായിരുന്നു. കുത്തേറ്റ് ഓടിയ പ്രശാന്ത് കെട്ടിടത്തിന്റെ പടികളിൽ കുഴഞ്ഞുവീണാണ് മരിച്ചത്.

ഇതിന് പിന്നാലെ കൊലയാളി സംഘം കയ്യടിച്ച് സന്തോഷിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് കാണാമായിരുന്നു. ബുധനാഴ്ച രാത്രിയുണ്ടായ വഴക്കിന്റെ ബാക്കിയായാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു.

Share this story