നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മറ്റന്നാൾ; തിഹാർ ജയിലിൽ ഡമ്മി പരീക്ഷണം നടത്തി
നിർഭയ കേസ് പ്രതികളുടെ വധശിക്ഷ വെള്ളിയാഴ്ച നടക്കാനിരിക്കെ തിഹാർ ജയിലിൽ ഡമ്മി പരീക്ഷണം നടത്തി. ഇന്നലെ തന്നെ ആരാച്ചാർ പവൻ കുമാർ തിഹാർ ജയിലിൽ എത്തിയിരുന്നു. ഇന്ന് രാവിലെയാണ് ഡമ്മി പരീക്ഷണം നടത്തിയത്.
അതേസമയം ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുകേഷ് സിംഗ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുകേഷ് സിംഗ് നൽകിയ ഹർജി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
വധശിക്ഷക്കെതിരെ മുകേഷ് സിംഗിന്റെ രക്ഷിതാക്കൾ നൽകിയ അപേക്ഷ ദേശീയ മനുഷ്യാവകാശ കമ്മീഷനും തള്ളി. രണ്ട് ദിവസം മാത്രം വധശിക്ഷക്ക് ബാക്കി നിൽക്കെ ആകുന്ന നിയമ പരിരക്ഷയൊക്കെ പരീക്ഷിക്കുകയാണ് പ്രതികൾ. കഴിഞ്ഞ ദിവസം പ്രതികൾ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും.