മഹാരാഷ്ട്രയിൽ നാല് മലയാളി നഴ്‌സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
മഹാരാഷ്ട്രയിൽ നാല് മലയാളി നഴ്‌സുമാർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേർ മുംബൈയിലും ഒരാൾ പൂനെയിലെ ആശുപത്രിയിലുമാണ് ജോലി ചെയ്യുന്നത്.
മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്‌സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകിരിച്ചത്. പൂനെയിൽ റൂബി ഹാൾ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഏറ്റവുമധികം ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര
സ്വകാര്യമേഖലയിലെ നഴ്‌സുമാർക്കും ഡോക്ടർമാർക്കും ലാബ് അസിസ്റ്റന്റുമാർക്കും വ്യാപകമായി രോഗം ബാധിക്കുന്നത് കടുത്ത ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. നിലവിൽ നൂറിലധികം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
പത്ത് ഡോക്ടർമാർക്കും 60 നഴ്‌സുമാർക്കും കാർഡിയാക്, പത്തോളജി ലാബുകളിലെ ടെക്‌നീഷ്യൻമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച നഴ്‌സുമാരിൽ അമ്പതോളം പേരും മലയാളികളാണ്.