ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ശ്വാസംമുട്ടിച്ച് കൊന്നു; കൊവിഡാണെന്ന് പ്രചരിപ്പിച്ചു

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ശ്വാസംമുട്ടിച്ച് കൊന്നു; കൊവിഡാണെന്ന് പ്രചരിപ്പിച്ചു

ഡൽഹിയിൽ മുപ്പതുവയസ്സുകാരിയും കാമുകനും ചേർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊന്നു. അശോക് വിഹാറിലാണ് സംഭവം. 46കാരനായ ശരത് ദാസാണ് കൊല്ലപ്പെട്ടത്.

എന്നാൽ ഭർത്താവ് കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന് ഭാര്യയായ അനിത നാട്ടുകാരോട് പറയുകയായിരുന്നു. കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചെന്ന് പ്രദേശവാസികൾ പോലീസിൽ അറിയിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്.

ശരത് ദാസിന്റെ ശവസംസ്‌കാരം നിർത്തിവെപ്പിച്ച പോലീസ് മൃതദേഹം പോസ്റ്റുമോർട്ടിന് അയച്ചു. കൂടാതെ ശരത് ദാസിന് രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് നാട്ടുകാർ പറയുക കൂടി ചെയ്തതോടെ അനിതയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇവർ കുറ്റസമ്മതം നടത്തി

സഞ്ജയ് എന്ന യുവാവുമായി അനിത പ്രണയത്തിലായിരുന്നു. ശരത്ദാസ് ഈ വിവരം അറിഞ്ഞതിനെ തുടർന്നാണ് ഇരുവരും ചേർന്ന് ഇയാളെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഉറങ്ങിക്കിടന്ന ശരത്ദാസിനെ പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ഇവർ കൊലപ്പെടുത്തിയത്.

Share this story