കൊവിഡിന് മരുന്നുണ്ടാക്കി സ്വന്തം ശരീരത്തിൽ പരീക്ഷിച്ചു; ഫാർമസിസ്റ്റ് മരിച്ചു

കൊവിഡിന് മരുന്നുണ്ടാക്കി സ്വന്തം ശരീരത്തിൽ പരീക്ഷിച്ചു; ഫാർമസിസ്റ്റ് മരിച്ചു

കൊവിഡ് വൈറസിനെ ചെറുക്കാനെന്ന അവകാശവാദവുമായി മരുന്നുണ്ടാക്കി സ്വയം പരീക്ഷിച്ച ഫാർമസിസ്റ്റ് മരിച്ചു. ചെന്നൈയിൽ ആയുർവേദ മരുന്നുകൾ ഉത്പാദിപ്പിക്കുന്ന സുജാത ബയോടെക് കമ്പനിയിലെ പ്രൊഡക്ഷൻ മാനേജർ ശിവനേശനാണ് മരിച്ചത്.

ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയുടെ ഉത്തരാഖണ്ഡ് നിർമാണ യൂനിറ്റിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. പെരുങ്കുടിയിലുള്ള കുടുംബാംഗങ്ങളെ കാണാൻ നാട്ടിലെത്തിയതായിരുന്നു ശിവനേശൻ. ലോക്ക് ഡൗണിനെ തുടർന്ന് തിരികെ ഉത്തരാഖണ്ഡിലേക്ക് പോകാൻ സാധിച്ചില്ല

വീട്ടിലിരുന്ന സമയത്താണ് ഇയാൾ രാസവസ്തുക്കൾ ചേർത്ത് പരീക്ഷണം നടത്തിയത്. മരുന്നിനുള്ള അസംസ്‌കൃത വസ്തുക്കൾ വാങ്ങി ഒരു മരുന്ന് ഉണ്ടാക്കുകയായിരുന്നു. കമ്പനി എംഡി ഡോ. രാജ്കുമാറിനും ഇയാൾ മരുന്ന് നൽകിയിരുന്നു. മരുന്ന് കുടിച്ച ശേഷം ഇരുവരും ബോധം കെട്ടുവീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവനേശനെ രക്ഷിക്കാനായില്ല. രാജ്കുമാർ ചികിത്സയിലാണ്.

Share this story