ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഈടില്ലാതെ മൂന്ന് ലക്ഷം കോടിയുടെ വായ്പ; ചെറുകിട വ്യവസായങ്ങൾക്ക് 20,000 കോടി

ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഈടില്ലാതെ മൂന്ന് ലക്ഷം കോടിയുടെ വായ്പ; ചെറുകിട വ്യവസായങ്ങൾക്ക് 20,000 കോടി

കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയാറാനായി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിച്ച് ധനകാര്യമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്‌പെഷ്യൽ പാക്കേജ് പ്രഖ്യാപിച്ചത്.

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി ഈടില്ലാത്ത മൂന്ന് ലക്ഷം കോടി വായ്പ നൽകുമെന്ന് നിർമല സീതാരാമൻ അറിയിച്ചു. നാല് വർഷമാണ് വായ്പാ കാലാവധി. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് വായ്പ ലഭിക്കുക. ഒക്ടോബർ 31 വരെ വായ്പകൾക്ക് അപേക്ഷിക്കാം. രാജ്യത്തെ 45 ലക്ഷം വ്യാപാരികൾക്ക് പദ്ധതി ഗുണകരമാകുമെന്നും വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം ഏർപ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു

ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിർവചനം ധനമന്ത്രാലയം പരിഷ്‌കരിച്ചു. ഒരു കോടി വരെ നിക്ഷേപവും അഞ്ച് കോടി വരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങൾ സൂക്ഷ്മ വിഭാഗത്തിലും 10 കോടി നിക്ഷേപം, 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങൾ ചെറുകിട വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങൾ ഇടത്തരം വിഭാഗത്തിലും പെടും

ചെറുകിട വ്യവസായങ്ങൾക്കായി 20000 കോടി പ്രഖ്യാപിച്ചു. ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാൻ 10000 കോടി. പി എഫ് വിഹിതം മൂന്ന് മാസത്തേക്ക് കൂടി സർക്കാർ അടയ്ക്കും. നൂറിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ പി എഫ് വിഹിതം 10 ശതമാനമാക്കി കുറച്ചു. സർക്കാർ മേഖലയിൽ 200 കോടി രൂപ വരെയുള്ള ആഗോള ടെൻഡറുകൾ അനുവദിക്കില്ല

ബാങ്കിതര സ്ഥാപനങ്ങൾക്ക് പണലഭ്യത ഉറപ്പാക്കാൻ 30,000 കോടിയുടെ പദ്ധതി. ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം നവംബർ 30 വരെ നീട്ടി.

Share this story