യുപിയിൽ സമാജ് വാദി പാർട്ടി നേതാവും മകനും വെടിയേറ്റ് മരിച്ചു; ദൃശ്യങ്ങൾ പുറത്ത്

യുപിയിൽ സമാജ് വാദി പാർട്ടി നേതാവും മകനും വെടിയേറ്റ് മരിച്ചു; ദൃശ്യങ്ങൾ പുറത്ത്

ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ പ്രാദേശിക സമാജ് വാദി പാർട്ടി നേതാവും മകനും വെടിയേറ്റ് മരിച്ചു. ചോട്ടെ ലാൽ ദിവാകർ, മകൻ സുനിൽ ദിവാകർ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഗ്രാമത്തിലെ ഒരു റോഡ് നിർമാണത്തിനിടെയാണ് സംഭവം. വയലിന് നടുവിലൂടെ നടക്കുന്ന റോഡ് നിർമാണം പരിശോധിക്കാൻ പോയതായിരുന്നു ഇരുവരും. ഇതിനിടെ റോഡിൽ വെച്ച് രണ്ട് പേരുമായി വാക്കുതർക്കം ഉണ്ടാകുകയായിരുന്നു.

സാവിന്ദർ, ഇയാളുടെ സഹായി എന്നിവർ തോക്കുകളുമേന്തിയാണ് ഇവരോട് വാക്കു തർക്കത്തിൽ ഏർപ്പെട്ടത്. തർക്കത്തിനിടെ ഇരുവരും ചേർന്ന് ചോട്ടെ ലാലിനെയും സുനിലിനെയും വെടിവെച്ച് വീഴ്ത്തുകയായിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Share this story