അതിർത്തിയിൽ നേപ്പാൾ പോലീസിന്റെ വെടിയേറ്റ് ബീഹാർ സ്വദേശി മരിച്ചു; രണ്ട് പേർക്ക് പരുക്ക്

അതിർത്തിയിൽ നേപ്പാൾ പോലീസിന്റെ വെടിയേറ്റ് ബീഹാർ സ്വദേശി മരിച്ചു; രണ്ട് പേർക്ക് പരുക്ക്

നേപ്പാൾ-ബീഹാർ അതിർത്തിയിൽ നേപ്പാൾ പോലീസിന്റെ വെടിയേറ്റ് ബീഹാർ സ്വദേശി മരിച്ചു. വെടിവെപ്പിൽ രണ്ട് പേർക്ക് പരുക്കേറ്റു. സീതാമർഹി ജില്ലയോട് ചേർന്ന് കിടക്കുന്ന അതിർത്തി പ്രദേശത്താണ് നേപ്പാൾ പോലീസ് വെടിയുതിർത്തത്.

ഇന്ത്യൻ പൗരൻമാരും നേപ്പാൾ പോലീസും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് വെടിവെപ്പുണ്ടായത്. വികേഷ് കുമാർ റായ് എന്ന 25കാരനാണ് കൊല്ലപ്പെട്ടത്. ഉമേഷ് റാം, ഉദയ് താക്കൂർ എന്നിവർക്ക് പരുക്കേറ്റു. ഇരുവരും പാടത്ത് പണിയെടുക്കുകയായിരുന്നു.. ലഗൻ റായ് എന്നയാളെ നേപ്പാൾ പോലീസ് കസ്റ്റഡിയിലെടുത്തു.

വികേഷ്‌കുമാർ റായിക്ക് പിതാവ് നാഗേശ്വർ റായിയുടെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് വെടിയേറ്റത്. നേപ്പാൾ അതിർത്തിയിലെ നാരായൺപൂരിലാണ് ഇവരുടെ കൃഷിസ്ഥലം.

Share this story