മുൻ മാനേജർ ആത്മഹത്യ ചെയ്ത് ആറാം ദിവസം സുശാന്തും ജീവനൊടുക്കി; ഒരു സിനിമാ കഥ പോലെ

മുൻ മാനേജർ ആത്മഹത്യ ചെയ്ത് ആറാം ദിവസം സുശാന്തും ജീവനൊടുക്കി; ഒരു സിനിമാ കഥ പോലെ

വലിയൊരു ഞെട്ടലിലാണ് ബോളിവുഡും ഇന്ത്യൻ സിനിമാ പ്രേമികളും. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവാർത്ത ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റിൽ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

ജൂൺ എട്ടിന് സുശാന്തിന്റെ മുൻ മാനേജരായ ദിശ സാലിയൻ ആത്മഹത്യ ചെയ്തിരുന്നു. മലാഡിലെ കെട്ടിടത്തിലെ പതിനാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് യുവതി ജീവനൊടുക്കിയത്. ദിശയുടെ മരണം സംഭവിച്ച് ആറ് ദിവസമാകുമ്പോൾ സുശാന്തിനെയും മരിച്ച നലിയിൽ കണ്ടെത്തുകയായിരുന്നു

ദിശയുടെ മരണവിവരം അറിഞ്ഞ് സുശാന്ത് സമൂഹ മാധ്യമങ്ങളിൽ അനുശോചന കുറിപ്പ് എഴുതിയിരുന്നു. ഈ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ് നടനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. സുശാന്തിന്റേത് ആത്മഹത്യ തന്നെയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

പോസ്റ്റ് പ്രൊഡക്ഷൻ ജോലി നടക്കുന്ന ചിത്രമുൾപ്പെടെ 12 സിനിമകളിലാണ് സുശാന്ത് അഭിനയിച്ചിട്ടുള്ളത്. 2013ൽ പുറത്തിറങ്ങിയ കൈ പോ ചേ ആണ് ആദ്യ ചിത്രം. അമീർ ഖാന്റെ പി കെ, ഡിറ്റക്ടീവ് ബ്യോംബേക്ഷ് ബക്ഷി, എം എസ് ധോണി ദ അൺടോൾഡ് സ്‌റ്റോറി, റാബ്ദ, വെൽക്കം ന്യൂയോർക്ക്, കേദാർനാഥ്, ചിച്ചോറെ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ

Share this story