ഭാര്യയെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി രണ്ട് സഹോദരിമാരെ കുത്തിക്കൊന്നു

ഭാര്യയെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി രണ്ട് സഹോദരിമാരെ കുത്തിക്കൊന്നു

ഹൈദരാബാദിൽ യുവാവ് തന്റെ രണ്ട് സഹോദരിമാരെ കുത്തിക്കൊന്നു. ഹൈദരാബാദ് ചന്ദ്രയാൻഗുട്ട പോലീസ് സ്‌റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. റസിയ ബീഗം, സാക്കിറ ബീഗം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരൻ അഹമ്മദ് ബിൻ സലാം ഇസ്മായിലാണ് കൃത്യം നടത്തിയത്.

ഭാര്യയെ കൊന്ന കേസിൽ ജയിലിലായിരുന്ന ഇസ്മായിൽ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സ്വത്ത് തർക്കമാണ് സഹോദരിമാരുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ വർഷമാണ് ഇയാൾ ഭാര്യ ഫാത്തിമയെ കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് ഇസ്മായിൽ റസിയയെയും സാക്കിറെയയും കുത്തിക്കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച മറ്റൊരു സഹോദരി നൂറയ്ക്കും ഭർത്താവ് ഒമർ ഹസനും പരുക്കേറ്റു. ഇരുവരും ആശുപത്രിയിലാണ്. ഒളിവിൽ പോയ ഇസ്മായിലിന് വേണ്ടി പോലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്‌

Share this story