കൊല്ലപ്പെടുന്നതിന് മുമ്പ് പോലീസുകാരന്‍ വണ്ടി നമ്പര്‍ കയ്യില്‍ കുറിച്ചു; പ്രതികള്‍ പിടിയില്‍

കൊല്ലപ്പെടുന്നതിന് മുമ്പ് പോലീസുകാരന്‍ വണ്ടി നമ്പര്‍ കയ്യില്‍ കുറിച്ചു; പ്രതികള്‍ പിടിയില്‍

ഹരിയാനയിലെ സോനിപത്തില്‍ രണ്ട് പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെയും പിടികൂടി. ഒരു പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. പോലീസുകാരനായ രവീന്ദര്‍ സിംഗ് താന്‍ കൊല്ലപ്പെടുന്നതിന് മുമ്പ് പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ കയ്യില്‍ കുറിച്ചിരുന്നു. ഇതാണ് നിര്‍ണായക തെളിവായത്.

പോസ്റ്റുമോര്‍ട്ടത്തിനിടെയാണ് രവീന്ദര്‍ സിംഗിന്റെ കയ്യില്‍ അടയാളപ്പെടുത്തിയ നമ്പര്‍ ശ്രദ്ധിക്കപ്പെട്ടത്. ഇത് പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താനും സാധിക്കുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജോലിക്കിടെ പോലീസുകാരായ രവീന്ദര്‍ സിംഗും കപ്താന്‍ സിംഗും കൊല്ലപ്പെട്ടത്. കര്‍ഫ്യൂ മേഖലയായ ബുട്ടനയില്‍ സോനിപത്-ജിന്ദ് റോഡില്‍ കാറിലിരുന്ന് മദ്യപിച്ച സംഘത്തെ ഇരുവരും ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രതികള്‍ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടു

Share this story