ദാവൂദിന്റെ സഹായി അന്‍വര്‍ താക്കൂര്‍ അറസ്റ്റില്‍; 22 ലക്ഷം രൂപയുടെ പിസ്റ്റല്‍ പിടിച്ചെടുത്തു

ദാവൂദിന്റെ സഹായി അന്‍വര്‍ താക്കൂര്‍ അറസ്റ്റില്‍; 22 ലക്ഷം രൂപയുടെ പിസ്റ്റല്‍ പിടിച്ചെടുത്തു

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി അറസ്റ്റില്‍. ദാവൂദിന്റെ അടുത്ത സുഹൃത്തും സഹായിയുമായ അന്‍വര്‍ താക്കൂറാണ് അറസ്റ്റിലായത്. ചാന്ദ്ബാഗില്‍ നിന്നും ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചാണ് അന്‍വറിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും പിസ്റ്റലും പിടിച്ചെടുത്തിട്ടുണ്ട്.

ബ്രസീലിയന്‍ നിര്‍മ്മിത സെമി ഓട്ടോമാറ്റിക് പിസ്റ്റലാണ് അന്‍വറിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തത് എന്ന് പോലീസ് പറഞ്ഞു. 22 ലക്ഷം രൂപയാണ് പിസ്റ്റലിന്റെ വില.

1992 ല്‍ സാദാര്‍ ബസാര്‍ പോലീസ് സ്‌റ്റേഷനിലെ ഓഫീസറെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അവന്‍വര്‍. സംഭവത്തില്‍ കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ തടവ് ശിക്ഷ അനുഭവിക്കേ പരോളില്‍ ഇറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. ശേഷം ഡല്‍ഹിയിലെ ചെന്‍ഗു ഗാംങില്‍ ചേര്‍ന്നാണ് ഇയാള്‍ പ്രവര്‍ത്തിച്ചു പോന്നത്.

2002 ല്‍ അന്‍വറിന്റെ ആറാമത്തെ സഹോദരന്‍ അഷ്‌റഫിനെ മുംബൈ പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചിരുന്നു. ഇയാളും ദാവൂദിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നത്. അന്‍വറിന് കുപ്രസിദ്ധ മാഫിയകളായ ഫൈസല്‍ ഉര്‍ റെഹ്മാന്‍, ബാബ്ലൂ ശ്രീവാസ്തവ എന്നിവയുമായും ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.

Share this story