200 രൂപ മോഷ്ടിച്ചെന്നാരോപിച്ച്‌ ഏഴു വയസുകാരനെ മര്‍ദിച്ച്‌ മരത്തില്‍ കെട്ടിയിട്ടു

200 രൂപ മോഷ്ടിച്ചെന്നാരോപിച്ച്‌ ഏഴു വയസുകാരനെ മര്‍ദിച്ച്‌ മരത്തില്‍ കെട്ടിയിട്ടു

റായ്പുർ: കടയിൽനിന്ന് പണവും ബിസ്കറ്റും മോഷ്ടിച്ചെന്നാരോപിച്ച് ഏഴു വയസുകാരനെ മർദിക്കുകയും മരത്തിൽ കെട്ടിയിടുകയും ചെയ്തു. ഛത്തീസ്ഗഢിലെ ജഷ്പുർ ജില്ലയിലെ കൊത്ബയിലാണ് സംഭവം.

ബിസ്കറ്റ് വാങ്ങാൻ വന്ന കുട്ടി തന്റെ കടയിൽ നിന്ന് 200 രൂപ മോഷ്ടിച്ചുവെന്ന് കടയുടമ ആരോപിച്ചു. പണം എടുത്തില്ലെന്ന് കുട്ടി പറഞ്ഞത് കടയുടമയെ പ്രകോപിതനാക്കി. ആദ്യം മർദിക്കുകയും പിന്നീട് ഒരു മരത്തിൽ കെട്ടിയിടുകയും ചെയ്തെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടിയെ മരത്തിൽ കെട്ടിയിട്ടതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു

Read Also കേരളം രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില്‍; അടുത്തത് സമൂഹവ്യാപനം  https://metrojournalonline.com/kerala/2020/07/14/covid-cotact-case-kerala.html

മാതാപിതാക്കൾ സ്ഥലത്തെത്തുകയും 200 രൂപ നൽകാമെന്ന് ഉറപ്പ്നൽകുകയും ചെയ്തതിന് ശേഷമാണ് കുട്ടിയെ കെട്ടഴിച്ചുവിട്ടത്. മാതാപിതാക്കൾ പിന്നീട് പോലീസിൽ പരാതിപ്പെട്ടു.

കടയിൽ നിന്ന് സാധനങ്ങളും പണവും മോഷ്ടിച്ച ശേഷം കുട്ടി ഓടിപോകുകയായിരുന്നുവെന്നാണ് കടയുടമയുടെ വാദം. എന്നാൽ മാതാപിതാക്കൾ ഇതു തള്ളി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജഷ്പുർ എസ്പി ബാലാജി റാവു അറിയിച്ചു. അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share this story