ടിവി കാണാനെത്തിയ എട്ട് വയസ്സുകാരിയെ അയൽവാസി കഴുത്തു ഞെരിച്ചു കൊന്ന് കനാലിൽ തള്ളി

ടിവി കാണാനെത്തിയ എട്ട് വയസ്സുകാരിയെ അയൽവാസി കഴുത്തു ഞെരിച്ചു കൊന്ന് കനാലിൽ തള്ളി

ടിവി ഓൺ ചെയ്യാൻ പറഞ്ഞതിന്റെ പേരിൽ അയൽവാസി എട്ട് വയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊന്നതിന് ശേഷം മൃതദേഹം കനാനിൽ തള്ളി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

കൂലിത്തൊഴിലാളിയുടെ മകളാണ് കൊല്ലപ്പെട്ടത്. പെൺകുട്ടി സ്ഥിരമായി അയൽവീട്ടിൽ ടിവി കാണാനായി പോകാറുണ്ട്. ബുധനാഴ്ച ഇതേ പോലെ പോയ സമയത്താണ് കൊലപാതകം നടന്നത്. അയൽവാസിയുടെ വീട്ടിലെത്തിയപ്പോൾ ഇയാളും അച്ഛനും തമ്മിൽ വഴക്ക് നടക്കുകയായിരുന്നു. ഇതിനിടയിൽ ടിവി ഓൺ ചെയ്തു തരുമോയെന്ന് കുട്ടി ചോദിച്ചതിൽ പ്രകോപിതനായാണ് കൊലപ്പെടുത്തിയത്.

അയൽവാസിയും സഹായിയും ചേർന്നാണ് മൃതദേഹം കനാലിൽ തള്ളിയത്. സമീപവാസി ഇത് കണ്ടതിനെ തുടർന്ന് പോലീസിൽ അറിയിച്ചതോടെയാണ് വിവരം പുറത്തായത്.

Share this story