ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ മനുഷ്യപരീക്ഷണം തിങ്കളാഴ്ച മുതല്‍ എയിംസില്‍

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ മനുഷ്യപരീക്ഷണം തിങ്കളാഴ്ച മുതല്‍ എയിംസില്‍

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ വാക്‌സിന്‍ (കോവാക്‌സിന്‍) തിങ്കളാഴ്ച മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങും. ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നൂറോളം സന്നദ്ധ പ്രവര്‍ത്തകരിലാണ് പരീക്ഷണം. ഇതിനായി എയിംസ് അധികൃതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്.

ഐസിഎംആറും, ഭാരത് ബയോ ടെകും സംയുക്തമായാണ് വാക്സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സന്നദ്ധ പ്രവര്‍ത്തകരില്‍ മൂന്ന് ഘട്ടങ്ങളായായിരിക്കും പരീക്ഷണം നടത്തുക. ഇതിന്റെ ആദ്യഘട്ടമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്.ചുരുങ്ങിയത് നൂറ് സന്നദ്ധ പ്രവര്‍ത്തകരില്‍ പരീക്ഷിക്കും. ഭാരത് ബയോ ടെക് നല്‍കുന്ന വിവരം അനുസരിച്ച് 375 സന്നദ്ധ പ്രവര്‍ത്തകരില്‍ പരീക്ഷണം നടത്തുന്നതിനാണ് സാധ്യത.

എയിംസ് ഉള്‍പ്പെടെ രാജ്യത്തെ മികച്ച 12 മെഡിക്കല്‍ സ്ഥാപനങ്ങളിലാണ് മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുക. പാര്‍ശ്വഫലങ്ങള്‍ അറിയുന്നതിനായി പാറ്റ്നയിലെ എയിംസ് ആശുപത്രിയിലെ 10 സന്നദ്ധപ്രവര്‍ത്തകരില്‍ നേരത്തെ ഈ വാക്സിന്‍ പരീക്ഷിച്ചിരുന്നു. തുടര്‍ന്ന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് എയിംസില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്.

പാറ്റ്നയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പുറമേ റോഹ്തകിലെ പിജിഐ ആശുപത്രിയിലെ മൂന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും, വാക്സിന്‍ നല്‍കിയിരുന്നു. ഈ പരീക്ഷണങ്ങള്‍ പോസിറ്റീവ് ആയിരുന്നു. ഇക്കാര്യം ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ മനുഷ്യപരീക്ഷണം തിങ്കളാഴ്ച മുതല്‍ എയിംസില്‍

Share this story