യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 17കാരിയെയും മാതാവിനെയും പ്രതി ട്രാക്ടർ ഇടിച്ചു കൊന്നു

യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 17കാരിയെയും മാതാവിനെയും പ്രതി ട്രാക്ടർ ഇടിച്ചു കൊന്നു

ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 17കാരിയെയും മാതാവിനെയും ജാമ്യത്തിലിറങ്ങിയ പ്രതി ട്രാക്ടർ ദേഹത്തൂടെ കയറ്റിയിറക്കി കൊലപ്പെടുത്തി. 35കാരനായ പ്രതി യഷ് വീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരനും കേസിൽ പ്രതിയാണ്

2016ൽ പെൺകുട്ടിയുടെ പിതാവ് സാമ്പത്തിക തർക്കത്തെ തുടർന്ന് യഷ് വീറിന്റെ പിതാവിനെ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരത്തിനായി യഷ് വീർ അന്ന് 13കാരിയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. മൂന്ന് പേർ ചേർന്നാണ് പീഡിപ്പിച്ചത്.

ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പോക്‌സോ നിയമപ്രകാരം യഷ് വീറിനെ ശിക്ഷിക്കുകയായിരുന്നു. നാല് വർഷത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി മാർക്കറ്റിലേക്ക് പോകും വഴിയാണ് പെൺകുട്ടിയെയും മാതാവിനെയും ട്രാക്ടർ ഇടിച്ച് കൊന്നത്.

Share this story