തബ്‌ലീഗുകാരെ പിടിച്ചുകൊടുത്താൽ പാരിതോഷികം പ്രഖ്യാപിച്ചയാൾ കൊവിഡ് ബാധിച്ച് മരിച്ചു

തബ്‌ലീഗുകാരെ പിടിച്ചുകൊടുത്താൽ പാരിതോഷികം പ്രഖ്യാപിച്ചയാൾ കൊവിഡ് ബാധിച്ച് മരിച്ചു

തബ്‌ലീഗ് പ്രവര്‍ത്തകരെ പിടികൂടുന്നവര്‍ക്ക് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച അജയ് ശ്രീവാസ്‍തവ എന്ന അജ്ജു ഹിന്ദുസ്ഥാനി കൊവിഡ് ബാധിച്ച്‌ മരിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദു സംഘടനയായ യുവവാഹിനിയുടെ പ്രവര്‍ത്തകനായിരുന്നു. ഇദ്ദേഹത്തിന്റെ മാതാവും സഹോദരിയും കൊവിഡ് ബാധിച്ചാണ് മരിച്ചത്.

യോഗിയുടെ വലം കൈയ്യായ അജ്ജു ഹിന്ദുസ്ഥാനി ‘യോഗിയുടെ ഹനുമാന്‍’ എന്നാണ്​ അറിയപ്പെട്ടിരുന്നത്. ഡൽഹി നിസാമുദ്ദിനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് വ്യാപിച്ചുവെന്ന വാർത്തക്ക് പിന്നാലെയാണ് ഇയാൾ വിവാദ പ്രസ്താവന നടത്തിയത്.

Share this story