മയക്കുമരുന്ന് കേസ്: നടി രാഹുൽ പ്രീത് സിംഗ് ചോദ്യം ചെയ്യലിനായി ഹാജരായി
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി രാകുല്‍ പ്രീത് സിംഗ് ചോദ്യം ചെയ്യലിന് ഹാജരായി. ലഹരി കേസ് അന്വേഷിക്കുന്ന നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ദക്ഷിണ മുംബയിലെ ഓഫീസിലാണ് നടിയെ ചോദ്യം ചെയ്യുക. സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബോളിവുഡിലെ ലഹരി ശൃംഖലയെ കുറിച്ചുളള അന്വേഷണത്തില്‍ ഇനി നടിമാരായ സൊഹ അലി ഖാന്‍, ദീപിക പദുക്കോണ്‍,ശ്രദ്ധ കപൂര്‍ എന്നിവരെയും ചോദ്യം ചെയ്യും.
രാവിലെ 10.30ഓടെ ഹാജരായ നടിയുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. സുശാന്തിന്റെ കാമുകി അറസ്‌റ്റിലായ റിയ ചക്രബര്‍ത്തിയുടെ ചാറ്റുകളില്‍ നിന്നാണ് നടിമാരെ കുറിച്ചുളള വിവരങ്ങള്‍ ലഭിച്ചത്. നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്‌മ പ്രകാശ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തിയിട്ടുണ്ട്.അറസ്‌റ്റിലായ റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്‌തപ്പോള്‍ നടി രാകുല്‍ പ്രീത് സിംഗിനും സാറ അലിഖാനും ലഹരിമരുന്ന് നല്‍കിയതായി മൊഴി നല്‍കിയിരുന്നു.