വ്യാജ സിദ്ധന്റെ ഉപദേശപ്രകാരം സ്വന്തം മക്കളെ ബലി കൊടുക്കാൻ നീക്കം; അസമിൽ രണ്ട് പേർ കസ്റ്റഡിയിൽ

വ്യാജ സിദ്ധന്റെ ഉപദേശപ്രകാരം സ്വന്തം മക്കളെ ബലി കൊടുക്കാൻ നീക്കം; അസമിൽ രണ്ട് പേർ കസ്റ്റഡിയിൽ

നിധി കണ്ടെത്തുന്നതിനായി സ്വന്തം മക്കളെ ബലി നൽകാൻ നീക്കം നടത്തിയ സഹോദരങ്ങളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അസമിലെ ശിവസാഗർ ജില്ലയിലെ ദിമൗമുഖ് ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസികളാണ് ഇത്തരമൊരു നീക്കം പോലീസിനെ അറിയിച്ചത്.

സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത പോലീസ് ഇവരുടെ ആറ് മക്കളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ജാമിയുർ ഹുസൈൻ, ഷരീഫുൾ ഹുസൈൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. വ്യാജ സിദ്ധന്റെ ഉപദേശപ്രകാരമാണ് ഇവർ മക്കളെ ബലി നൽകാൻ ഒരുങ്ങിയത്.

സ്വന്തം മക്കളെ ബലി നൽകിയാൽ വീട്ടിലുള്ള മാവിന്റെ ചുവട്ടിൽ നിധി കണ്ടെത്തുമെന്നായിരുന്നു സിദ്ധന്റെ ഉപദേശം. കുട്ടികളെ തടവിലാക്കിയത് കണ്ട പ്രദേശവാസികൾക്ക് സംശയമുണ്ടാകുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.

എന്നാൽ പ്രദേശവാസികളുടെ ആരോപണം കുടുംബം നിഷേധിക്കുന്നു. കുട്ടികളുടെ ആരോഗ്യം മോശമായ സാഹചര്യത്തിലാണ് സിദ്ധന്റെ ഉപദേശം തേടിയതെന്നും ഇവർ പറഞ്ഞു. അതേസമയം ഒളിവിൽ പോയ സിദ്ധനായുള്ള തെരച്ചിൽ തുടരുകയാണ്. അസമിൽ കുട്ടികളെ ബലി കൊടുക്കുന്ന സംഭവം മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Share this story