ഹാത്രാസ് പീഡനം: പ്രതികളെ നുണ പരിശോധനക്ക് വിധേയമാക്കും; ഗുജറാത്തിലേക്ക് കൊണ്ടുപോയി

ഹാത്രാസ് പീഡനം: പ്രതികളെ നുണ പരിശോധനക്ക് വിധേയമാക്കും; ഗുജറാത്തിലേക്ക് കൊണ്ടുപോയി

ഹാത്രാസ് പീഡനക്കേസിലെ പ്രതികളെ സിബിഐ നുണ പരിശോധനയ്ക്ക് വിധേയരാക്കും. പോളിഗ്രാഫ്, ബ്രെയിൻ മാപ്പ് പരിശോധനയ്ക്കായി നാലു പ്രതികളെയും ഉത്തർപ്രദേശിലെ അലിഗഡ് ജയിലിൽ നിന്ന് ഗുജറാത്തിലേക്ക് കൊണ്ടുപോയി.

രാജ്യത്തെ പിഡിച്ചുകുലുക്കിയ സംഭവമായിരുന്നു ഹാത്രാസിലെ പീഡനം. ഇരയായ പെൺകുട്ടി സെപ്റ്റംബർ 29നാണ് മരിച്ചത്. പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരെ കാണിക്കാതെ തന്നെ പോലീസ് ബലമായി സംസ്‌കരിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി ഇടപെടുകയും കേസ് സിബിഐ ഏറ്റെടുക്കുകയുമായിരുന്നു

പത്തൊൻപതുകാരിയുടെ മരണത്തിന് മൂന്നു ദിവസം മുൻപ് തന്നെ നാല് പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന സർക്കാരിനെതിരെയും വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് യോഗി സർക്കാർ സിബിഐ അന്വേഷണം ശുപാർശ ചെയ്തത്.

Share this story