രാജ്യം കണ്ട ഏറ്റവും വലിയ കലാപകാരിയാണ് നരേന്ദ്രമോദിയെന്ന് മമതാ ബാനർജി

രാജ്യം കണ്ട ഏറ്റവും വലിയ കലാപകാരിയാണ് നരേന്ദ്രമോദിയെന്ന് മമതാ ബാനർജി

രാജ്യത്തെ ഏറ്റവും വലിയ കലാപകാരിയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൽക്കരി കൈക്കൂലി കേസുമായി ബന്ധപ്പെട്ട് മുൻ എംപിയും മരുമകനുമായ അഭിഷേക് ബാനർജിയുടെ ഭാര്യയെ സിബിഐ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മോദിക്കെതിരെ മമതയുടെ വിമർശനം

അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന് നേരിടേണ്ടി വന്നതിനേക്കാൾ വളരെ മോശം വിധിയാണ് മോദിയെ കാത്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ ഗോൾ കീപ്പർ താനാണ്. ഒറ്റ ഗോൾ പോലും സ്‌കോർ ചെയ്യാൻ ബിജെപിയെ അനുവദിക്കില്ലെന്നും മമത പറഞ്ഞു

ഹൂഗ്ലിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. രാജ്യം ഭരിക്കുന്നത് പിശാചുക്കളാണ്. നമ്മുടെ നട്ടെല്ല് തകർക്കാനാണ് അവരുടെ ശ്രമം. ഗുജറാത്തിന് ഒരിക്കലും ബംഗാളിനെ ഭരിക്കാൻ സാധിക്കില്ലെന്നും മമത പറഞ്ഞു.

Share this story