പെൺകുട്ടികൾക്ക് സുരക്ഷയില്ലാത്ത യുപി: 12കാരിയെ കൊന്ന് കുഴിച്ചിട്ടു; 22കാരൻ അറസ്റ്റിൽ

പെൺകുട്ടികൾക്ക് സുരക്ഷയില്ലാത്ത യുപി: 12കാരിയെ കൊന്ന് കുഴിച്ചിട്ടു; 22കാരൻ അറസ്റ്റിൽ

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ ദിനംപ്രതി പെരുകുന്നു. ആറ് ദിവസങ്ങൾക്ക് മുമ്പ് ബുലന്ദ് ഷഹറിൽ നിന്ന് കാണാതായ 12കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രാമത്തിൽ കുഴിച്ചിട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.

കുടുംബാംഗങ്ങൾക്കൊപ്പം പാടത്ത് പണിയെടുക്കുന്നതിനിടെ വെള്ളം കുടിക്കാനായി പോയതായിരുന്നു കുട്ടി. ഏറെ നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. വീട്ടിലെത്തി നോക്കിയെങ്കിലും കുട്ടി ഇവിടെയുമുണ്ടായിരുന്നില്ല

രണ്ട് ദിവസം കൂടി അന്വേഷണം നടത്തിയെങ്കിലും കുട്ടിയുടെ വിവരം ലഭിച്ചില്ല. പോലീസ് സഹായത്തോടെ ഗ്രാമീണർ തെരച്ചിൽ നടത്തുന്നതിനിടെയാണ് ഗ്രാമത്തിലെ ഒരു വീട്ടിൽ അടുത്തിടെ കുഴി നിർമിച്ചതായി കണ്ടത്. ഇത് പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.

വീടിന്റെ ഉടമസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മകനാണ് കൃത്യം നടത്തിയതെന്ന് പിന്നീട് തെളിഞ്ഞു. 22കാരനായ ഇയാളെ പിന്നീട് ഷിംലയിൽ നിന്നാണ് പിടികൂടിയത്.

Share this story