കൊവിഡ് വ്യാപനം: മോദിക്കെതിരെ വിമർശനവുമായി അന്താരാഷ്ട്ര ശാസ്ത്ര മാസിക ലാൻസെറ്റ്

കൊവിഡ് വ്യാപനം: മോദിക്കെതിരെ വിമർശനവുമായി അന്താരാഷ്ട്ര ശാസ്ത്ര മാസിക ലാൻസെറ്റ്

കൊവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ അതിരൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാരിനുമെതിരെ വിമർശനവുമായി അന്താരാഷ്ട്ര മെഡിക്കൽ ജേർണലായ ലാൻസെറ്റ്. ഇന്ത്യൻ സർക്കാർ കാണിച്ച തികഞ്ഞ അലംഭാവമാണ് കൊവിഡിന്റെ രണ്ടാം തരംഗത്തിന് കാരണമായതെന്ന് ലാൻസെറ്റ് പറയുന്നു.

മഹാമാരിയെ ചെറുക്കുന്നതിന് പകരം വിമർശനങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിച്ചത്. ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ പത്ത് ലക്ഷം കടക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അങ്ങനെയൊരു ദുരന്തം സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം മോദി സർക്കാരിനായിരിക്കും. കൊവിഡിന്റെ രണ്ടാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പുകളെ അവഗണിക്കുന്ന രീതിയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി പ്രവർത്തിച്ചത്

ജനങ്ങളിൽ ആർജിത പ്രതിരോധ ശേഷിയുണ്ടെന്ന വിശ്വാസത്തിലായിരുന്നു ഇന്ത്യ. ഇത് അടിസ്ഥാനരഹിതമായിരുന്നു. ഈ വിശ്വാസം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അലംഭാവത്തിന് കാരണമായി. വാക്‌സിനേഷൻ നയത്തിൽ പ്രാദേശിക സർക്കാരുകളെ അവഗണിച്ചു കൊണ്ട് കേന്ദ്രം ഒറ്റയ്ക്ക് തീരുമാനമെടുത്തു. രാഷ്ട്രീയ റാലികൾക്കും മത റാലികൾക്കും അനുമതി നൽകി കൊവിഡ് വ്യാപനത്തിന് അനുകൂല സാഹചര്യം മോദി സർക്കാർ ചെയ്തു കൊടുത്തുവെന്നും മാഗസിൻ ആരോപിക്കുന്നു.

Share this story