പുലിറ്റ്‌സർ പുരസ്‌കാര ജേതാവും ഇന്ത്യൻ ഫോട്ടോഗ്രാഫറുമായ ഡാനിഷ് സിദ്ധിഖി അഫ്ഗാനിൽ കൊല്ലപ്പെട്ടു

പുലിറ്റ്‌സർ പുരസ്‌കാര ജേതാവും ഇന്ത്യൻ ഫോട്ടോഗ്രാഫറുമായ ഡാനിഷ് സിദ്ധിഖി അഫ്ഗാനിൽ കൊല്ലപ്പെട്ടു

പുലിറ്റ്‌സർ ജേതാവായ ഇന്ത്യൻ ഫോട്ടോഗ്രാഫറും റോയിട്ടേഴ്‌സിന്റെ ജീവനക്കാരനുമായിരുന്ന ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. സ്പിൻ ബോൽദാക് ജില്ലയിൽ വെച്ചാണ് സിദ്ധിഖി കൊല്ലപ്പെടുന്നത്.

അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസാണ് സിദ്ധിഖിയുടെ കൊലപാതക വാർത്ത പുറത്തുവിടുന്നത്. അമേരിക്കൻ സേനയുടെ പിൻമാറ്റത്തിന് പിന്നാലെ അഫ്ഗാൻ സേനയും താലിബാനും നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ് സ്പിൻ ബോൽദാക്. അഫ്ഗാൻ ജയിലിലുള്ള ഏഴായിരത്തോളം താലിബാൻ തീവ്രവാദികളെ വിട്ടയക്കണമെന്ന ആവശ്യമുയർത്തിയാണ് താലിബാൻ ആക്രമണം അഴിച്ചുവിടുന്നത്.

റോയിട്ടേഴ്‌സിന്റെ ഇന്ത്യൻ മേഖല ടീമിനെ നയിച്ചിരുന്നത് സിദ്ധിഖി ആയിരുന്നു. 2018ൽ റോഹിംഗ്യൻ അഭയാർഥികളുടെ ദുരിതം പകർത്തിയ റിപ്പോർട്ടിനാണ് ഡാനിഷിന് പുലിറ്റ്‌സർ പുരസ്‌കാരം നേടി കൊടുത്തത്.

Share this story