കുഞ്ഞിനെ വിറ്റ് ഐ ഫോൺ വാങ്ങി, ടൂർ പോയി; ബംഗാളിൽ ദമ്പതികൾ അറസ്റ്റിൽ

arrest

ബംഗാളിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റതിനു ദമ്പികളെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ജയദേവ് ഘോഷ്, ഭാര്യ സതി എന്നിവരാണ് അറസ്റ്റിലായത്. പോലീസ് അന്വേഷണത്തിൽ കുഞ്ഞിനെ കണ്ടെത്തി. ദമ്പതികളുടെ കൈവശം പുതിയ ഐ ഫോൺ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാരാണു പൊലീസിൽ വിവരം അറിയിച്ചത്. 

ഒന്നരമാസം മുൻപാണ് സംഭവം നടക്കുന്നത്. ജൂലൈ 24നാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ജയ്ദേവ് ഘോഷും സതിയും കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്കാണ് വിറ്റത്. തുടർന്ന് ഐ ഫോൺ വാങ്ങി. പിന്നാലെ  ദിഘാ, മന്ദർമണി ബീച്ചുകൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ഥലങ്ങളിൽ ടൂർ പോകുകയും ചെയ്തു. ഇവർക്ക് ഒരു മകൾ കൂടിയുണ്ടെന്ന് പോലീസ് അറിയിച്ചു.
 

Share this story