ഗൗരി: PART 41
നോവൽ
എഴുത്തുകാരി: രജിത പ്രദീപ്
നീയെന്താണ് കാണിച്ചത് ഗുപ്താ …
മോതിരമാറ്റമൊക്കെ കുട്ടികളിയാണോ ,
കുട്ടികളിയാണെന്ന് ഞാൻ പറഞ്ഞോ
നീയാ മോതിരം ആർച്ചയുടെ കൈയ്യിൽ നിന്നും ഊരിയെടുത്തോ ,അവൾക്ക് വേറെ മോതിരം ഞാൻ വാങ്ങി കൊടുത്തോളാം
ആൻറി തമാശ പറയുകയാണോ ഈ മോതിരം ഇട്ടിട്ട് അപ്പോൾ തന്നെ ഊരിയെടുത്ത് കൊണ്ടുവാനല്ല ഞാൻ വന്നത്
നിന്റെ കളിയൊന്നും ഇവിടെ വേണ്ടാ ,ആർച്ചയുടെ ഡാഡി ഇപ്പോൾ വരും ,ദേവേട്ടൻ നിന്നെ കണ്ടാൽ പിന്നെ എന്താ ഉണ്ടാവുകയെന്ന് പറയാൻ പറ്റില്ല
ഒന്നും ഉണ്ടാവില്ല
അങ്കിൾ എന്നായാലും അറിയേണ്ടതല്ലേ ,
ആർച്ചക്ക് മോതിരം ഊരി വലിച്ചെറിയണമെന്നുണ്ട് പക്ഷേ ഗുപ്തന്റ അടിയുടെ വേദന ഓർത്തപ്പോൾ അതു വേണ്ടാ എന്നു വച്ചു
എന്നാ ശരി ഞാനിറങ്ങുകയാണ് ,മോതിരം ഇട്ടു കഴിഞ്ഞല്ലോ ഇനിയിപ്പോ ഇവിടെ നിൽക്കേണ്ട ആവശ്യമില്ല
അവൻ പറഞ്ഞത് കേട്ടപ്പോൾ അമ്മക്കും മകൾക്കും സമാധാമായി
ഗുപ്പതൽ ആർച്ചയുടെ അടുത്തേക്ക് വന്നു
നിനക്ക് പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ
ഈ മോതിരമെങ്ങാനും നിന്റെ കൈയ്യിൽ നിന്നും ഊരിയാലുണ്ടല്ലോ ….
മോളെ .. ആർച്ചേ നിനക്ക് തല്ലിന്റെ പൊടിപൂരമായിരിക്കും
ഇതൊന്ന് ഓർമ്മ വച്ചോ
പിന്നെ ഒരു കാര്യം കൂടി നിന്റെ വേഷം ,ഇത് ഇനി നിനക്ക് വേണ്ടാ വല്ല ചുരിദാറോ സാരിയോ അതുമതി കേട്ടല്ലോ
അതു കേട്ടപ്പോൾ അവന്റെ തലക്ക് ഒരടി കൊടുക്കാനാണ് തോന്നിയത്
നിനക്കെന്നെ തല്ലണമെന്ന് തോന്നുന്നുണ്ടോ ,അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അത് മനസ്സിൽ വച്ചാൽ മതി,
ഒരു വീട്ടിൽ രണ്ടു തല്ലു ക്കാര് വേണ്ട
എന്നു കൂടി പറഞ്ഞിട്ടാണ് ഗുപ്തൻ പോയത്
*
മാഷേ …..
വിളി കേട്ട് മാഷ് മുൻവശത്തേക്ക് വന്നു
മുറ്റത്ത് നിൽക്കുന്നവരെ കണ്ട് മാഷ് സന്തോഷത്തോടെ ഭാര്യയെ വിളിച്ചു
ലക്ഷ്മി ….ആരാ വന്നിരിക്കുന്നതെന്ന് നോക്ക്യേ…
വരുണും ശരത്തും അത്
ഇതെന്താ മക്കളെ നിങ്ങൾ അവിടെ തന്നെ നിന്നത് വായോ അകത്തേക്ക് വാ ..
മാഷ് രണ്ടു പേരെയും അകത്തേക്ക് കൂട്ടികൊണ്ട് പോയി
അപ്പോഴെക്കും ലക്ഷ്മി വന്നു
ഇതെന്താ രണ്ടു പേരും കൂടി ഒന്നു വിളിക്ക പോലും ചെയ്യാതെ
ഞങ്ങൾക്കിവിടെക്ക് വരണമെങ്കിൽ വിളിച്ച് പറയണോ അമ്മേ ….
ഇതിപ്പോ ഞങ്ങളുടെ കൂടി വീടല്ലേ ….
അമ്മ അങ്ങനെ യൊന്നും വിചാരിച്ച് പറഞ്ഞതല്ല ,വിളിച്ച് പറഞ്ഞിരുന്നെങ്കിൽ അമ്മ നിങ്ങൾക്കിഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വച്ചേനേ
അങ്ങനെ ഒന്നും വേണ്ടാ ,ഇവിടെ എന്താ ഉള്ളത് അത് ഞങ്ങൾക്ക് മതി, അമ്മ എന്താ ഉള്ളത് എന്ന് വച്ചാൽ ഇങ്ങട്ട് എടുത്തിട്ട് വയോ
വരുൺ പറഞ്ഞു
ഒന്നു മിണ്ടാതെയിരിക്ക് വരുണേ വന്ന കാര്യം പറഞ്ഞിട്ട് പോകാം ,എനിക്ക് തിരിച്ച് ബാങ്കിലേക്ക് പോകണം
എന്താ മോനെ എന്താ നിങ്ങൾക്ക് പറയാനുള്ളത്
മാഷ് ചോദിച്ചു
അച്ഛാ …. വരുണിന് നിങ്ങളോട് രണ്ടു പേരോടായി കുറച്ച് കാര്യങ്ങൾ പറയാനുണ്ട്
എന്താ മോനെ എന്തു കാര്യമായലും ഞങ്ങളോട് പറയാം
അച്ഛാ … അത് വേറൊന്നുമല്ല ഗംഗയുടെ പഠിപ്പിനെ കുറിച്ചാണ്, ഇനി ഗംഗയെ ഞാൻ പഠിപ്പിച്ചോളാം അത് മാത്രമല്ല ഗംഗയുടെ എല്ലാ കാര്യങ്ങളും ഞാൻ നോക്കി കൊളളാം
അതൊ ന്നും വേണ്ട മോനെ അത് ഞങ്ങളുടെ കടമയാണ് ,അതായത് മക്കളെ പഠിപ്പിക്കുക അവർക്ക് നല്ലൊരു ജീവിതം കണ്ടെത്തി കൊടുക്കുെക ഇതൊക്കെ ഞങ്ങൾ ചെയ്യണ്ടതാണ്
വരുൺ മാഷിന്റെ അടുത്ത് ചെന്ന് മാഷിന്റ കൈകൾ കൂട്ടിപ്പിടിച്ചു
അച്ഛാ … ഈ കാര്യത്തിന് എതിര് പറയരുത്,ഒരു താലി ഇല്ലെന്നുള്ളു മനസ്സ് കൊണ്ട് ഗംഗ എന്റെ ഭാര്യയാണ് ,അതു കൊണ്ട് അവളുടെ കാര്യങ്ങൾ ഞാൻ നോക്കി കൊള്ളാം
മോനെ അത് …
അച്ഛനിനി ഒന്നും പറയണ്ട ഇനി കാര്യങ്ങളൊക്കെ ഞങ്ങള് നോക്കി കൊള്ളാം ഈ രണ്ടാൺ മക്കള് നോക്കും
വരുണിന്റെ വാക്കുകൾ കേട്ടപ്പോൾ ലക്ഷ്മിയുടെ കണ്ണു നിറഞ്ഞു
മാഷിന് വരുണി നോട് എതിര് പറയാൻ തോന്നിയില്ല
അമ്മേ …. ഇനി അമ്മയുടെ കൈ കൊണ്ട് എന്തെങ്കിലും കഴിക്കാട്ടോ ,അതിനു മുമ്പ് ഒരാളു കൂടി വരാനുണ്ട്
ലക്ഷ്മി അടുക്കളയിലേക്ക് പോയി
അതാരാ മോനെ ആ ഒരാൾ
അച്ഛനറിയും ….
വരുൺ ഫോണെടുത്ത് ആരെയോ വിളിച്ചു
കുറച്ച് കഴിഞ്ഞ് വീട്ടിലേക്ക് ഒരാൾ കയറി വന്നു
ഗുപ്തനായിരുന്നു
ശരത്ത് പോയി ഗുപ്തനെ അകത്തേക്ക് കൂട്ടികൊണ്ടു വന്നു
അച്ഛാ ….. ഇതാണ് ഞങ്ങൾ പറഞ്ഞ ആള്
മാഷ് ഒന്നേ നോക്കിയുള്ളൂ ഗുപ്തനെ
ഗുപ്താ … മോനെ
മാഷ് ഓടി വന്ന് ഗുപ്തനെ കെട്ടിപ്പിടിച്ചു
എന്നാലും നീ മാഷിനെ തേടിപ്പിടിച്ച് കണാൻ വന്നല്ലോ
സന്തോഷം കൊണ്ട് മാഷിന്റെ ശബ്ദം ഇടറി യി രു ന്നു
ഗുപ്തന്റ കണ്ണുകളും നിറഞ്ഞിരുന്നു
നീയിപ്പോ നാട്ടിലില്ലേ ,പുറത്താണോ ,ഇവരെ നിനക്കെങ്ങനെ അറിയാം ,എങ്ങനെയാണ് ഇവരുമായി പരിചയം
മാഷെ അത് … ഞാൻ മാഷ് വിചാരിക്കുന്നത് പൊലെ ഒരാളായില്ല ,മാഷ് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ആളായി
നീയെന്തൊക്കെയാണ് ഗുപ്താ പറയുന്നത്
എനിക്കൊന്നും മനസ്സിലാവുന്നില്ല
അച്ഛാ അത് ഒരു വലിയ കഥയാണ്
എന്ത് കഥ അതെനിക്കറിയണം പിന്നെ ഇവനാരായി എന്നറിയണം
അച്ഛാ പറയാം
ശരത്തും വരുണും കൂടി മാഷിനോട് എല്ലാ കാര്യങ്ങളും പറഞ്ഞു
മാഷിനെ കാണാൻ നല്ല ആഗ്രഹമുണ്ടായിരുന്നു ഗുപ്ത ന് ,പക്ഷെ മാഷിനെ കണാൻ വരാൻ ഒരു ഭയം ഉണ്ടായിരുന്നു ,ഞങ്ങള് നിർബന്ധിച്ചാണ് കൊണ്ടുവന്നത്
എല്ലാം കേട്ടിട്ട് മാഷ് തലക്ക് കൈ കൊടുത്തിരുന്നു പോയി
എന്തൊക്കെ യാണ് ദേവി കേൾക്കുന്നത് ,എന്റെ മോളെ കൊല്ലാൻ ക്വാട്ടേഷൻ കൊടുക്കുക അതും ഞാൻ മകനെ പോലെ കണ്ട ഗുപ്തന്റെ അടുത്ത്
മാഷേ …. അതൊന്നും മാഷിനി ഓർക്കണ്ടാ ,അതൊക്കെ കഴിഞ്ഞ കഥകൾ അല്ലേ
എന്നാലും ഗുപ്താ നീ .. എങ്ങനെ ഇങ്ങനെ ആയി .. നീ ഒരു നല്ല നിലയിൽ എത്തിയിട്ടുണ്ടാവുമെന്ന് ഞാൻ കരുതിയിരുന്നത് ,ഈ ചെളി കുഴിയിലേക്ക് വീഴുന്നതിന് മുമ്പ് എന്നെ ഒന്ന് ഓർത്തില്ലല്ലോ നീ …
നീ ഒരാൺ കുട്ടിയല്ലേ എന്നെ തേടി വരാമായിരുന്നില്ലേ …
പറ്റിപ്പോയി മാഷേ …,
ഇപ്പോ അതൊക്കെ ഓർക്കുമ്പോൾ കുറ്റബോധം ഉണ്ട് ,പതുക്കെ ഇതിൽ നിന്നൊക്കെ മാറണം മാറും മാഷേ ,ഇപ്പോ ആരൊക്കെ യുള്ള പോലെ തോന്നുന്നു ജീവിക്കണമെന്നൊരാശയും
മതി മോനെ ഈ ചിന്ത മാത്രം മതി നിനക്ക് ഇതിൽ നിന്നും കരകയറാൻ ഒക്കെ ശരിയാവും
മാഷ് ഒന്നും കൊണ്ട് വിഷമിക്കണ്ടാട്ടോ ഗൗരിയുടെ കാര്യമോർത്ത് ഇനി ഗൗരിയുടെ ഏട്ടന്റെ സ്ഥാനത്ത് ഞാനുണ്ടാവും ഏതാപത്തിൽ നിന്നും അവളെ രക്ഷിക്കാൻ കഴിവുള്ള ഒരേട്ടൻ
ആർച്ചയെയും അമ്മയെയും കൊണ്ട് ഇനി ആർക്കും ഒരു ശല്യമുണ്ടാവില്ല
*
മമ്മീ …
എന്താ ആർച്ചേ നിനക്കെന്താ
ദേ നോക്ക്
ആർച്ച ഫോൺ സുധയുടെ നേർക്ക് കാണിച്ചു
എന്താത്
അവിടെ കല്യാണത്തിന്റെ ഡേറ്റ് ഫിക്സ് ചെയ്തു, അടുത്ത മാസം പതിനഞ്ചാം തിയ്യതി
എങ്ങനെ നീ അറിഞ്ഞൂ
മമ്മീ .. ആ വരുൺ നമ്മുടെ ഫാമിലി ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട് ,ഇന്നാണ് ഗൗരിയുടെ വീട്ടുക്കാർ ശരത്തിന്റെ വീട്ടിലേക്ക് വന്നത് ,ആരും നമ്മളോട് പറഞ്ഞില്ല
നിന്റെ ഡാഡി അറിഞ്ഞിട്ടുണ്ടാവും മനപൂർവ്വം പറയാതിരുന്നതാണ്
എന്തായാലും എല്ലാം കഴിഞ്ഞു ,മമ്മിയുടെ വാക്ക് വിശ്വസിച്ച ഞാൻ വിഡ്ഢിയായി
ആർച്ചേ നീ മിണ്ടാതിരിക്ക് ഡേറ്റ് അല്ലേ ഫിക്സ് ചെയ്തിട്ടുള്ളു കല്യാണം നടന്നിട്ടില്ലല്ലോ
ഉവ്വ് … കല്യാണം നടന്നാലും മമ്മി ഇങ്ങനെ തന്നെ പറയും
അരിശത്തോടെ ആർച്ച റൂമിലേക്ക് പോയി
റൂമിലെത്തി കിടന്നു ആർച്ച
ശരത്തിന്റെ കല്യാണം … തന്റെ സ്ഥാനത്ത് ഗൗരി
താനെത്ര ആശിച്ചതാണ്
ആർച്ച ശരത്തിന്റെ മുഖം മനസ്സിലോർത്തു
പക്ഷേ ഗുപ്തന്റെ മുഖമാണ് മനസ്സിൽ തെളിഞ്ഞത്
ശ്ശേ ഗുണ്ടാ .. ഇവനെയെന്തിനാണ് താൻ ഓർക്കുന്നത്
ഓർക്കാൻ പറ്റിയ മുഖം
ആർച്ച മെറിനെ വിളിച്ചു
നമ്മുക്കൊന്ന് പുറത്ത് പോകാം ,നിന്നോട് എനിക്ക് സംസാരിക്കണം
നീ പറഞ്ഞോ ആർച്ചേ
ഫോണിൽ പറഞ്ഞാൽ പറ്റില്ല ,നിന്നെ കണ്ട് എനിക്ക് പറയണം
ശരി
ആർച്ച ചെല്ലുമ്പോൾ മെറിൻ അവളെ കാത്ത് ആർച്ച പറഞ്ഞ സ്ഥലത്ത് നിൽ ക്കുന്നുണ്ടായിരുന്നു
നീ വന്നിട്ട് ഒത്തിരി നേരമായോ
ഇല്ല ഇപ്പോ വന്നുള്ളൂ
നീ കയറ് നമ്മുക്ക് വേറെ എവിടെയെങ്കിലും പോയി സംസാരിക്കാം
അപ്പോഴാണ് ആർച്ചയുടെ ഫോൺ റിംഗ് ചെയ്തത്
ഒരു നമ്പർ ആയിരുന്നു
ഹലോ
ഞാനാണ് ഗുപ്തൻ
എന്താ .. താനെന്തിനാ എന്നെ വിളിക്കുന്നത്
ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനെ ഞാനല്ലാതെ പിന്നെ ആരാ വിളിക്കണ്ടത്
നീ പോടാ …
ദേ ഞാനങ്ങോട്ട് വന്നാൽ നല്ല പെട വച്ചു തരും ,നീ നേരെ ഒന്നു തിരിഞ്ഞ് ഇങ്ങോട്ട് നോക്കിയെ ഞാനിവിടെ തന്നെയുണ്ട്
ആർച്ച നോക്കിയപ്പോൾ കണ്ടു ഒപ്പോസിറ്റുള്ള റെസ്റ്റോറന്റിന്റെ മുൻപിൽ ‘ഗുപ്തൻ നിൽക്കുന്നുണ്ടായിരുന്നു
നീ യൊരു കാര്യം ചെയ്യ് നേരെ ഇവിടെ ക്ക് വായോ
എന്തിന്
നിന്നോട് പറഞ്ഞത് കേട്ടോ, ആൾക്കാരുണ്ട് റോഡാണ് എന്നൊന്നും ഞാൻ നോക്കില്ല കാറിൽ നിന്നും വലിച്ചിറക്കി നല്ലത് തരും ഞാൻ ..അത് വേണോ
പറഞ്ഞാൽ പറഞ്ഞപ്പോലെ ചെയ്യുമെന്ന് ആർച്ചക്കറിയാം
ഞാൻ വരാം
ആർച്ച കാറിൽ നിന്നും ഇറങ്ങി
നീയെന്തിനാ ഇറങ്ങുന്നത് ,നമ്മള് പോവല്ലേ
നീയിവിടെ നിൽക്ക് ഞാനിപ്പോ വരാം
ആർച്ച ഗുപ്തന്റെ അടുത്തേക്ക് ചെന്നു
വായോ ഒരു ഐസ് ക്രീം കഴിക്കാം
എനിക്ക് വേണ്ട
ഗുപ്തൻ ആർച്ചയെ ഒന്നു നോക്കി
നോട്ടത്തിന്റെ അർത്ഥം ആർച്ചക്ക് മനസ്സിലായി
ആർച്ച അവന്റെ കൂടെ ചെന്നു
ഗുപ്തൻ ഐസ് ക്രീം ഓർഡർ ചെയ്തു
ശരത്തിന്റെ കല്യാണം ഡേറ്റ് ഫിക്സ് ചെയ്തു നീയറിഞ്ഞോ
അറിഞ്ഞു
നിനക്ക് അവനെ ഇഷ്ടമായിരുന്നല്ലേ ,വിവാഹം കഴിക്കാൻ ആഗ്രഹവും ഉണ്ടായിരുന്നു, നിന്നെ അവനെ കൊണ്ട് കെട്ടിക്കാനാണ് നിന്റെ അമ്മ ഒരോ പൊട്ടത്തരങ്ങൾ ചെയ്യുന്നത് അല്ലേ
അതേ
ഞാനിതൊക്കെ നിന്നോട് പറയുന്നതെന്തിനാണെന്നറിയോ
ഇല്ല ,എനിക്കങ്ങനെ അറിയാം നിങ്ങൾ എന്താ മനസ്സിൽ കരുതുന്നതെന്ന്
പറയാം .
നീ ശരത്തിനെ മറക്കണം
ശരത്തിനെ മറക്കാനോ
അതു പറയാൻ താനാരാ ,ഞാൻ ആരെ ഇഷ്ടപ്പെടണം ഇഷ്ടപ്പെടണ്ട എന്ന് നിശ്ചയിക്കുന്നത് ഞാനാണ് താനല്ല
പക്ഷേ ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി മറ്റൊരാളെ ഇഷ്ടപ്പെടുന്നതും മനസ്സിൽ കൊണ്ടു നടക്കുന്നതും എനിക്കിഷ്ടമല്ല….
…. തുടരും
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…