പ്രണവപല്ലവി: PART 2

പ്രണവപല്ലവി: PART 2

നോവൽ
****
എഴുത്തുകാരി: ആർദ്ര നവനീത്

പ്രദീപും പ്രണവും വീട്ടിൽ എത്തിയപ്പോൾ എല്ലാവരും അവരെക്കാത്ത് ഇരിപ്പുണ്ടായിരുന്നു.

അവരെക്കണ്ട് പ്രണവിന്റെ അമ്മ രമ്യ എഴുന്നേറ്റ് വന്നു.
സെറ്റിയിൽ ഇരിക്കുന്ന മകനടുത്തായി അവർ ഇരുന്നു.

പ്രണവിന്റെ അനിയൻമാർ പ്രത്യഷും പ്രരുഷും അവിടെയിരിപ്പുണ്ടായിരുന്നു. ഇരട്ടകളാണ് അവർ. ഇനിയൊരാൾ കൂടിയുണ്ട്
മൂന്ന് ആങ്ങളമാരുടെയും ഒരേയൊരു പെങ്ങൾ പ്രകൃതി. അവൾ വിവാഹിതയായി ദുബൈയിലാണ്. ഭർത്താവ് ശരത് അവിടെയാണ് ജോലി ചെയ്യുന്നത്. ഒരു മകൻ നാലുവയസ്സുകാരൻ ഋഷി.

വിഷമിക്കേണ്ട പ്രാണൂട്ടാ.. മോന്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ പിന്നെന്തിനാ മോൻ വിഷമിക്കുന്നെ.. അവർ അലിവോടെ അവനോട് പറഞ്ഞു.

“”പി ആർ ഗ്രൂപ്പിന്റെ സി ഇ ഒ പ്രണവ് വർമ്മയേയും പി എ പല്ലവി വാര്യരെയുമാണ് ഹോട്ടൽ ബ്ലൂ എർത്തിൽ നിന്നും അനാശ്യാസത്തിടെ പിടികൂടിയത്. എസ് ഐ പ്രകാശ് ആണ് കമിതാക്കളെ കസ്റ്റഡിയിലെടുത്തത്. പോലീസ് സ്റ്റേഷനിലെത്തിച്ച അവരെ പിന്നീട് മീറ്റിംഗ് എന്ന വ്യാജേന ട്രാപ്പിലാക്കി എന്ന വാദത്തിനെത്തുടർന്ന് വിട്ടയച്ചു.””

വാർത്തയിൽ ന്യൂസ്‌ പറയുന്നതിനോടൊപ്പം മുഖം മറച്ച പല്ലവിയെ പ്രണവ് ചേർത്തുപിടിച്ച് കൊണ്ട് പോകുന്നതിന്റെയും ദൃശ്യങ്ങൾ തെളിഞ്ഞു.
അവസാനം പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി വരുമ്പോഴുള്ള പല്ലവിയുടെ മുഖം വ്യക്തമായി ടിവിയിൽ തെളിഞ്ഞു.

ഞെട്ടലോടുകൂടി പ്രദീപ്‌ ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റു.

കാരണം മീഡിയാസ് ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അവർ പുറത്തിറങ്ങിയത്. പിന്നെങ്ങനെ പല്ലവിയുടെ മുഖം ക്യാമറയിൽ പതിഞ്ഞെന്ന് പ്രദീപിന് വ്യക്തമായില്ല.

അയ്യോ.. ആ കുട്ടിയെപ്പോലും വെറുതെ വിട്ടില്ലേ ഈ മീഡിയാസ്.. കരഞ്ഞു തളർന്ന പല്ലവിയുടെ മുഖം കണ്ട് രമ്യ വേവലാതിപ്പെട്ടു. അതേ അവസ്ഥയായിരുന്നു പ്രത്യഷിനും പ്രരുഷിനും.

ഇതുകൂടി കണ്ടതും പ്രണവ് അടുത്തിരുന്ന ഫ്ലവർവൈസ്‌ എടുത്ത് നിലത്തെറിഞ്ഞു.
കുറേ ചീളുകളായത് തറയിൽ വീണ് ചിതറി.
മുകളിലെ റൂമിലേക്ക് കയറി പോകുന്ന പ്രണവിനെ നോക്കി എന്ത് ചെയ്യണമെന്നറിയാതെ അവർ നിന്നു.

“നന്ദു.. പ്ലീസ് ട്രസ്റ്റ്‌ മീ. ഞാൻ നിരപരാധിയാണ്. ന്യൂസ്‌.. ഷിറ്റ്… ഒരു ന്യൂസ്‌ കണ്ടെന്നു കരുതി ഇത്രയ്ക്ക് വിശ്വാസമേയുള്ളൂ നിനക്കെന്നിൽ. ഇതിനാണോ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് പ്രണയിച്ചത്.
ഷീ ഈസ്‌ മൈ പി എ യാർ. ഇതൊരു ട്രാപ് ആയിരുന്നു.

…….

നിന്നെ ഞാൻ എന്ത് പറഞ്ഞാണ് വിശ്വസിക്കേണ്ടത്.

…….

ഫോൺ വച്ചിട്ട് പോടീ പുല്ലേ. ഇത്രയും പറഞ്ഞിട്ടും നിനക്ക് മനസ്സിലായില്ലെങ്കിൽ ഗെറ്റ് ലോസ്റ്റ്‌ ഇഡിയറ്റ്.. ”
ഫോൺ കട്ടിലിലേക്കവൻ ദേഷ്യത്തോടെ വലിച്ചെറിഞ്ഞു.

ധരിച്ചിരുന്ന ബ്ലേസർ വലിച്ചൂരി കളഞ്ഞശേഷം ഷർട്ടിന്റെ ബട്ടൻസ് അവൻ വലിച്ചു പൊട്ടിച്ചു.
വർദ്ധിച്ച കോപത്തിന്റെ പ്രതിഫലനമെന്നോണം അവൻ തന്റെ നീണ്ട മുടി കൊരുത്തു വലിച്ചു കൊണ്ടിരുന്നു.

അമ്മ മുറിയിൽ പ്രവേശിച്ചതും അടുത്തിരുന്നതും ഒന്നും അവൻ അറിഞ്ഞില്ല.

മോനേ.. അവർ സ്നേഹത്തോടെ വിളിച്ചു.

അമ്മേ.. എന്ന് പറഞ്ഞവൻ ഒരാശ്രയത്തിനായി അവരെ കെട്ടിപ്പിടിച്ചു.

അവർ പതിയെ അവന്റെ ചുമലിൽ തലോടിക്കൊണ്ടിരുന്നു.

അമ്മേ.. നന്ദു അവൾ ഞാൻ പറയുന്നതൊന്നും വിശ്വസിക്കുന്നില്ലമ്മേ. എനിക്കവളെ വേണം. അത്രയ്ക്കിഷ്ടമാ എനിക്കവളെ. അമ്മയൊന്ന് പറയുമോ അവളോട് പ്രണവ് അവളെ മറന്ന് വേറൊരു പെണ്ണിനേയും തൊടുക പോലുമില്ലെന്ന്..
തന്നോട് പരിഭവം പറയുന്ന പ്രണവിനെ കാണുന്തോറും അവർക്ക് അഞ്ച് വയസ്സുകാരൻ പ്രണവിനെയാണ് ഓർമ്മ വന്നത്.
തന്റെ മടിയിൽ കിടന്ന് പരിഭവം പറയുന്ന തന്റെ പ്രണവിനെ.

ആദ്യത്തെ ദേഷ്യം ഒന്ന് തണുക്കട്ടെ മോനെ. അമ്മ പറയാം അവളോട്. അവൾക്ക് മനസ്സിലാകും എന്റെ മോനെ.. അവരവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

നന്ദന കിഷോർ. പ്രണവിന്റെ പ്രണയം.
നന്ദനം എന്റർപ്രൈസസ് ഉടമ കിഷോറിന്റെയും പ്രഭയുടെയും മകൾ. ഏതോ ബിസിനസ് ടൂറിൽ പരിചയപ്പെട്ടവർ. അതിൽ തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് വളർന്നു.
നന്ദനയാണ് ഇഷ്ടമാണെന്ന് പറഞ്ഞത്. ആദ്യമൊക്കെ ഒഴിവാക്കാൻ നോക്കിയെങ്കിലും ഒടുവിൽ പ്രണവും നന്ദനയെ സ്നേഹിച്ചു തുടങ്ങി. മൂന്ന് വർഷമാകുന്നു പ്രണയം തുടങ്ങിയിട്ട്. ഇരു വീട്ടിലും അറിയാമെങ്കിലും ഇതുവരെ കുടുംബങ്ങളുമായി ഒരു ചർച്ചയ്ക്ക് പ്രദീപ്‌ മുൻകൈ എടുത്തില്ല. ആദ്യം മുതൽക്കേ നന്ദനയെ പ്രദീപിന് ഇഷ്ടമല്ല.
ഒരു പെണ്ണിന് വേണ്ട അച്ചടക്കമില്ലാത്തവൾ..ആരെയും അനുസരിക്കാത്ത തന്നിഷ്ടക്കാരി ഇതാണ് പ്രദീപിന്റെ കാഴ്ചപ്പാടിൽ നന്ദന. അത് ശരിയുമാണ്.

പബ്ബിലും മറ്റും അവൾ സ്ഥിരം പോകാറുണ്ടെന്നും ഒരുപാട് ആൺസുഹൃത്തുക്കൾ ഉണ്ടെന്നും പ്രദീപ്‌ അവനോട് പറഞ്ഞെങ്കിലും അതെല്ലാം അച്ഛന് നന്ദനയെ ഇഷ്ടമില്ലാത്തതുകൊണ്ട് കണ്ടെത്തുന്ന കാരണങ്ങൾ ആണെന്നായിരുന്നു പ്രണവിന്റെ വാദം.
രണ്ടു മൂന്ന് പ്രാവശ്യം നന്ദന വീട്ടിൽ വന്നിട്ടുണ്ട്. മുതിർന്നവരെ അൽപ്പം പോലും ബഹുമാനിക്കാത്ത സ്വഭാവമാണെന്ന് രമ്യയ്ക്ക് അപ്പോഴേ മനസ്സിലായി.
എപ്പോഴും പ്രണവിനോടൊട്ടി ചേർന്ന് അവന്റെ റൂമിൽ മാത്രമായാണ് വന്നപ്പോഴെല്ലാം അവൾ ഒതുങ്ങി കൂടിയത്.
മാന്യത കാത്തു സൂക്ഷിക്കുന്ന മോഡേൺ വസ്ത്രങ്ങളോട് രമ്യക്ക് പ്രിയമാണ് അവരത് അംഗീകരിക്കുന്നുമുണ്ട്.
എന്നാൽ നന്ദനയുടെവസ്ത്രധാരണം അംഗീകരിക്കാൻ രമ്യയ്ക്ക് സാധിച്ചില്ല. മാന്യത തൊട്ട് തീണ്ടാത്ത വസ്ത്രമായിരുന്നു അവ.
രമ്യ നെടുവീർപ്പോടെ ഓർത്തെടുത്തു.

തളർന്നുറങ്ങിയ പ്രണവിനെ അവർ കട്ടിലിലേക്ക് ചരിച്ചു കിടത്തി.

തന്റെ ആദ്യത്തെ കുഞ്ഞ്. നെറ്റിയിൽ വീണ് കിടക്കുന്ന നീണ്ട മുടിയിഴകളിൽ അവനിൽ പഴയ കുട്ടിത്തം ഇപ്പോഴും നിറഞ്ഞു നിൽക്കുന്നെന്ന് അവർക്ക് തോന്നി. വല്ലാത്തൊരു വാത്സല്യം അവരിൽ നിറഞ്ഞു. അവന്റെ കണ്ണുനീർപാട കെട്ടിയ മുഖത്തേക്ക് വേദനയോടെ നോക്കി നെറുകയിൽ വാത്സല്യത്തോടെ ചുംബിച്ചശേഷം എ സി ഓൺ ചെയ്ത് അവർ മുറിക്ക് പുറത്തിറങ്ങി.

മോൻ വല്ലാത്ത തളർന്നുപോയി പ്രദീപേട്ടാ.. സെറ്റിയിൽ തലയിൽ കൈതാങ്ങിയിരുന്ന പ്രദീപിനടുത്തായി ചെന്നിരുന്ന് രമ്യ വേവലാതിപ്പെട്ടു.

ആ നന്ദന അവനോട് പിണങ്ങിയത്രേ.. അവർ പറഞ്ഞതും പ്രദീപ് അവരെ രൂക്ഷമായി നോക്കി.

നന്ദന.. ആ പെണ്ണിന്റെ പേര് മിണ്ടരുത്. അവൾക്ക് കുറേ ഷോപ്പിങ്ങും പബ്ബിലുമായി അവന്റെ തോളിൽ ചാഞ്ഞ് കൈപിടിച്ച് നടക്കണം. ജീവിതമെന്താണെന്ന് അറിയാമോ..?
അതിന്റെ പവിത്രത എന്താണെന്ന് അറിയാമോ..?
ബന്ധങ്ങളുടെ മൂല്യമെന്താണെന്ന് അറിയാമോ..? അവർക്കൊക്കെ.. പ്രദീപ്‌ ദേഷ്യപ്പെട്ടു.

അച്ഛൻ പറഞ്ഞത് ശരിയാ. ഏട്ടന് അതിനെ എങ്ങനെ ഇഷ്ടമായോ എന്തോ. കുറേ മേക്കപ്പും ഇട്ട്… ബാക്കി പറയാൻ വന്നത് പറയാതെ പ്രത്യഷ് ദേഷ്യം അമർത്തി.

ആ കുട്ടിയുടെ കാര്യമാ കഷ്ടം രമ്യ. അതിനെ അടിച്ചു അതിന്റെ അച്ഛൻ. ഒരു ഇല്ലം ആണ്. കണ്ടാലേ അറിയാം അന്തസ്സുള്ള കുടുംബമാണെന്ന്. കഷ്ടം അതുമല്ല.. അതിന്റെ നിശ്ചയിച്ച വിവാഹം വരെ മുടങ്ങിപ്പോയി.. പ്രദീപ്‌ ദുഃഖത്തോടെ പറഞ്ഞുനിർത്തി.
അയാളുടെ മനസ്സിൽ അപ്പോഴും കരഞ്ഞു വാടിയ പല്ലവിയുടെ മുഖമായിരുന്നു.

ദാ.. അച്ഛന്റെ ഫോൺ കുറേ നേരമായി റിങ് ചെയ്യുന്നു. റൂമിൽ നിന്നും ഫോണുമായി പ്രരുഷ് വന്നു.

ആരാണാവോ..
ഇന്നത്തെ വാർത്ത അറിയാനാകും. ആദ്യത്തെ പ്രാവശ്യം പ്രദീപ് കാൾ അറ്റൻഡ് ചെയ്തില്ല.

എടുക്ക് ഏട്ടാ.. കാര്യം പറഞ്ഞാൽ മനസ്സിലാകുന്നവർ തന്നെയാകും ഏതായാലും.. രമ്യയുടെ നിർബന്ധത്തിന് വഴങ്ങി അയാൾ ഫോൺ ചെവിയോട് ചേർത്തു.

അതെ പ്രദീപ്‌ ആണ്..

………

ആഹ്.. സുമേഷ് ആണോ. പറയ് മോനേ. എന്താ കാര്യം.

…….

വാട്ട്‌.. എപ്പോൾ..
പ്രദീപിന്റെ സ്വരം പതറിയിരുന്നു.

ഫോൺ വച്ച് തളർന്നുനിന്ന പ്രദീപിന്റെ മുഖത്തേക്ക് രമ്യ ഉറ്റുനോക്കി.

എന്തിനെന്നറിയാതെ അവരുടെ മനസ്സ് വിറകൊണ്ടു.
സംഭവിക്കാൻ പാടില്ലാത്തതെന്തോ സംഭവിച്ചെന്ന് ആരോ പറയുന്നത് പോലെ.

ഡോക്ടർ സുമേഷ് ആണ് വിളിച്ചത്.
ആ.. കുട്ടി.. പല്ലവി.. സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു.

മൾട്ടി സ്പെഷ്യലിറ്റിയിൽ ആണ്. എന്റെ ഫ്രണ്ട് സുദേവന്റെ മകൻ ഡോക്ടർ ആണ് അവിടെ. ഇന്നത്തെ ന്യൂസ്‌ ഇവരായിരുന്നല്ലോ.
അങ്ങനെ വിളിച്ചതാ സുമേഷ്. G

പ്രദീപിന്റെ വായിൽ നിന്നും വാക്കുകൾ ചിതറി വീണു.

അയ്യോ.. പ്രത്യഷും പ്രരുഷും ചാടിയെഴുന്നേറ്റു. രമ്യ ഒരാശ്രയത്തിനെന്നോണം സെറ്റിയിലേക്കിരുന്നു.

സ്റ്റെയർ ഇറങ്ങിവന്ന പ്രണവ് അതുകേട്ട് സ്തംഭിച്ചു നിന്നു.
അവന്റെ മനസ്സിലേക്ക് കരഞ്ഞു ചുവന്ന നിസ്സഹായയായി നിന്ന ഒരു പെൺകുട്ടിയുടെ മുഖം തെളിഞ്ഞു വന്നു.
പല്ലവിയുടെ..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പ്രണവപല്ലവി: ഭാഗം 1

Share this story