താദാത്മ്യം : ഭാഗം 28

താദാത്മ്യം : ഭാഗം 28

എഴുത്തുകാരി: മാലിനി വാരിയർ

സിദ്ധു പറഞ്ഞത് പോലെ തന്നെ തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി മിഥുന ഒരു ഓൺലൈൻ ഷോപ്പിങ് ബിസിനസിന് തുടക്കം കുറിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് മനോഹരമായി രൂപ കല്പന ചെയ്ത്, വസ്ത്രങ്ങൾ മെനെഞ്ഞെടുക്കന്ന കാര്യത്തിൽ മിഥുന എല്ലാവരെയും അത്ഭുതപ്പെടുത്തി. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് തന്നെ എല്ലാ ജോലികളും ശ്രദ്ധയോടെ ചെയ്തു. അവളുടെ ആവേശവും ഉത്തരവാദിത്വബോധവും കണ്ട് സിദ്ധുവും അത്ഭുതപ്പെട്ടു പോയിരുന്നു. ആ സമയത്താണ് അവളുടെ കൂട്ടുകാരികളിൽ ഒരുത്തിയുടെ വിവാഹ അടുത്തത്.

മിഥുനയുടെ പാഷനും അവളുടെ പുതിയ സംരംഭത്തെക്കുറിച്ചും അറിയാമായിരുന്ന ആ സുഹൃത്ത്, മിഥുനയ്ക്ക് തന്നെ അവളുടെ കല്ല്യാണ ഓർഡർ നൽകി. വിവാഹത്തിന് വേണ്ടിയുള്ള എല്ലാ വസ്ത്രങ്ങളും മിഥുന തന്നെ ഡിസൈൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ, മിഥുന ആശ്ചര്യത്തോടെ അതിന് സമ്മതം മൂളുകയായിരുന്നു. താൻ ഒരു സംരംഭം തുടങ്ങിയിട്ട്, കുറച്ചു നാളുകൾക്കുള്ളിൽ തന്നെ അത്രയും വലിയൊരു അവസരം കിട്ടിയത് അവളെ കൂടുതൽ ഉന്മേഷവതിയാക്കി. അവളുടെ മുഴുവൻ ശ്രദ്ധയും അവൾ തന്റെ ജോലിയിൽ മാത്രമായിരുന്നു മീനാക്ഷിയമ്മ അവരാൽ കഴിയുന്ന കൊച്ചു കൊച്ചു സഹായങ്ങൾ അവൾക്ക് ചെയ്തുകൊടുത്തു. വിവാഹത്തിന് വളരെ കുറച്ചു സമയം മാത്രമേ ബാക്കിയുള്ളൂ എന്ന കാരണത്താൽ മിഥുനയ്ക്ക് രാവും പകലും ജോലി ചെയ്യേണ്ടതായി വന്നു.

അന്ന് രാത്രി സമയം പന്ത്രണ്ടു മണിയോടടുത്തിട്ടും അവളുടെ ജോലികൾ കഴിഞ്ഞിരുന്നില്ല. വെള്ളം കുടിക്കാനായി താഴേക്ക് വന്ന സിദ്ധു അത്ര നേരമായിട്ടും ഉറങ്ങാതിരുന്ന് ജോലി ചെയ്യുന്ന മിഥുനയെ കണ്ടപ്പോൾ അതിശയിച്ചു പോയി. അവൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു. “മിഥു… മണി പന്ത്രണ്ട് കഴിഞ്ഞു.. നീ ഇനിയും ഉറങ്ങിയില്ലേ… ” അവൻ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.. “ഇല്ല സിദ്ധുവേട്ടാ… ! എനിക്ക് കുറച്ചു ജോലികൂടെ ബാക്കിയുണ്ട്.. അത് കഴിഞ്ഞാലുടൻ ഞാൻ ഉറങ്ങിക്കോളാം.. ” അവളുടെ മുഖം ക്ഷീണത്താൽ വാടിയിരിക്കുന്നത് അവൻ തിരിച്ചറിഞ്ഞു.. “മതി.. ഇനി രാവിലെ ചെയ്യാം.. ഇപ്പൊ പോയി കിടന്നുറങ്ങ്.. ” അവന്റെ വാക്കുകളിൽ കരുതലുണ്ടായിരുന്നു.

“പ്ലീസ് സിദ്ധുവേട്ടാ.. ഇനി ദാ കുറച്ചു കൂടി ഉള്ളു.. ഒരു അരമണിക്കൂർ… ” അവൾ കെഞ്ചലോടെ പറഞ്ഞതും അവൻ മറിച്ചൊന്നും പറയാതെ അവിടെ നിന്നും നടന്നു. “അയ്യോ.. ! അപ്പോഴേക്കും പിണങ്ങിയോ… ? ശ്ശേ… ആദ്യം പറഞ്ഞപ്പോ തന്നെ പോയി കിടന്നാൽ മതിയായിരുന്നു.. ഇത് രാവിലെ പിന്നേം ഒന്നെന്നു തുടങ്ങണമല്ലോ എന്ന് കരുതിയാ.. ഇനി ഇപ്പൊ എന്ത് ചെയ്യും.. ” അവളുടെ ചിന്തകൾ മനസ്സിനെ ചോദ്യം ചെയ്തു തുടങ്ങും മുൻപേ അവൻ അവളുടെ മുന്നിൽ വന്നു നിന്നു. അവൾ തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി.. “ദാ.. ഇത് കുടിക്ക്.. ഈ കാപ്പി കുടിച്ചിട്ട് ബാക്കി ചെയ്താൽ മതി.. ” അവൻ പുഞ്ചിരിയോടെ ആവി പറക്കുന്ന, കാപ്പി കപ്പ് അവൾക്ക് നേരെ നീട്ടി.

അവൾ നിറഞ്ഞ മനസ്സോടെ അത് വാങ്ങി കുടിച്ചു. “ദിവസവും.. നീ ഇത്ര നേരം ഉറങ്ങാതെ ജോലി ചെയ്യുന്നുണ്ടോ.. ” അവന്റെ കരുതൽ അവന്റെ മുഖത്തും തെളിഞ്ഞു. “അതെ സിദ്ധുവേട്ടാ.. ഇത് നമുക്ക് കിട്ടിയ ആദ്യത്തെ വലിയ ഓർഡറാണ്.. സമയവും കുറവാണ്.. അതാണ് രാത്രിയും പകലും ഞാൻ ശ്രദ്ധിക്കാറില്ല.. ” അവൾ പുഞ്ചിരിയോടെ അവനോട് മറുപടി പറഞ്ഞു. “ഉം… എങ്കിൽ അതെന്നോട്‌ നേരത്തെ പറയണ്ടേ.. ഞാൻ നിനക്ക് കൂട്ടിരിക്കില്ലേ.. ” അവന്റെ സ്നേഹത്തോടെയുള്ള വാക്കുകൾ കേട്ട് അവൾ ആശ്ചര്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി നിന്നു. “ഹേയ് മിഥു.. !” അവന്റെ വിരലുകൾ അവളുടെ കണ്ണിന് മുന്നിലൂടെ മിന്നി മറഞ്ഞപ്പോഴാണ് അവൾ സ്വബോധം വീണ്ടെടുത്തത്.

“അത്.. സിദ്ധുവേട്ടൻ രാവിലെ പാടത്ത് പോയി കഷ്ടപ്പെട്ട് വൈകുന്നേരമല്ലേ വരുന്നേ..ഏട്ടന് റസ്റ്റ്‌ എടുക്കാൻ കിട്ടുന്നത് രാത്രിയിൽ കുറച്ചു സമയം മാത്രമാണ്..അതും എനിക്ക് വേണ്ടി ചിലവഴിച്ചാൽ അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് എങ്ങനെ ജോലിക്ക് പോകും..” മനസ്സിൽ തോന്നിയ കാര്യം അവൾ അതെ പടി അവനോട് പറഞ്ഞു… അവൻ മനോഹരമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾക്കരുകിൽ വന്നിരുന്നു. അവൻ അത്ര അടുത്ത് വന്നിരിക്കുമെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. അവളുടെ ഹൃദയം പട പട ഇടിച്ചു തുടങ്ങി. അത് മുഖത്ത് കാണിക്കാതെ അവൾ ജോലിയിൽ ശ്രദ്ധ കൊടുത്തു.. “നിനക്ക് വേണ്ടി, ഇനിയും കുറച്ചു നേരം ഉറക്കമൊഴിച്ചു എന്ന് കരുതി എനിക്ക് ഒരു കുഴപ്പവും വരില്ല..നീ നിന്റെ ജോലി ചെയ്യ്.. ഞാൻ ഇവിടെ ഇരുന്നോളാം..”

അവൻ സ്നേഹത്തോടെ പറഞ്ഞതും അവളും മറിച്ചൊന്നും പറയാതെ തലയാട്ടിക്കൊണ്ട് ജോലിയിൽ മുഴുകി. “നീ നേരാവണ്ണം ഭക്ഷണം കഴിക്കുന്നുണ്ടോ..? അതോ ജോലി ജോലി എന്ന് പറഞ്ഞ് ഒന്നിനും നേരമില്ലെന്നോ..? ” അവന്റെ മുഖത്ത് പരിഭ്രമം വിരിഞ്ഞു. “ഇവിടെ അമ്മായി ഉള്ളപ്പോൾ.. ഈ ചോദ്യം ചോദിക്കാണോ സിദ്ധുവേട്ടാ…ഞാൻ വേണ്ടെന്ന് പറഞ്ഞാലും അമ്മായി മറക്കാതെ സമയത്ത് തന്നെ എനിക്ക് ഫുഡ്‌ വാരി തരും. എന്റെ വീട്ടിലും ഞാൻ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോൾ അമ്മയാണ് വാരി തരുന്നേ.. അത് പോലെ തന്നെയാ. അമ്മായിയും എനിക്ക് വാരി തരും..” അവൾ തൃപ്തിയോടെ പറഞ്ഞതും അവന്റെ മനസ്സ് സന്തോഷത്താൽ നിറഞ്ഞു. ശേഷം അവൻ ഒന്നും മിണ്ടാതെ അവൻ അവൾ ചെയ്യുന്ന ജോലിയിലേക്ക് കണ്ണെറിഞ്ഞു. അല്പം കഴിഞ്ഞ്, “സിദ്ധുവേട്ടാ..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story