കടലിനക്കരെ : ഭാഗം 3

കടലിനക്കരെ : ഭാഗം 3

എഴുത്തുകാരി: സജി തൈപ്പറമ്പ്

ഹോസ്പിറ്റലിൻ്റെ വിശാലമായ പാർക്കിങ്ങ് ഏരിയയിൽ കാറ് ഒതുക്കി നിർത്തുമ്പോൾ അശ്വതിയുടെ ഹൃദയം പട പട മിടിക്കുന്നുണ്ടായിരുന്നു. നജീബ് ,തിരക്കേറിയ എൻക്വയറി ഡെസ്കിലെ സ്റ്റാഫിനോട് , വിവരങ്ങൾ ആരായുമ്പോഴും, അത് തൻ്റെ ഭർത്താവ് ആയിരിക്കരുതേ എന്നാണ് അശ്വതി പ്രാർത്ഥിച്ചത്. വരൂ നമുക്ക് ഐസിയുവിലേക്ക് ചെല്ലാം, ഇവിടെ അഡ്മിറ്റ് ചെയ്തിരിക്കുന്നയാളുടെ ഡീറ്റൈൽസ് ഒന്നും ഇവർക്ക് അറിയില്ല ,ആക്സിഡൻറുണ്ടായ സമയത്ത് മലയാളത്തിലെന്തോ സംസാരിച്ചതിൽ നിന്നുമാണ് അതൊരു മലയാളിയാണെന്ന് തിരിച്ചറിഞ്ഞത് ,

അതിന് ശേഷം അയാളുടെ ബോധം നഷ്ടപ്പെട്ടു ഇനി, അശ്വതി വേണം ആളെ ഐഡൻറിഫൈ ചെയ്യാൻ ഡോക്ടറുടെ പെർമിഷനോടെ ഐസിയുവിലേക്ക് കയറുമ്പോൾ അശ്വതിയുടെ ശരീരത്തിന് ഭാരക്കുറവ് അനുഭവപ്പെട്ടു കൂടെ വന്ന നഴ്സ് ചൂണ്ടിക്കാണിച്ച ബെഡ്ഡിലേക്ക് അവൾ ആശങ്കയോടെ നോക്കി അല്ല ഇതല്ല ഇതെൻ്റെ ഭർത്താവല്ല ആശ്വാസത്തോടെ അവൾ സ്വയം പിറുപിറുത്തു വേഗം തന്നെ, ഐ സി യു വി ന് വെളിയിലിറങ്ങി സിജോയോടും, നജീബിനോടും വിവരം പറഞ്ഞ് ഹോസ്പിറ്റലിൽ നിന്നിറങ്ങുമ്പോൾ തൻ്റെ ഭർത്താവിൻ്റെ തിരോധാനം ഒരു ചോദ്യചിഹ്നമായി അവളുടെ ചിന്തകളെ ചുട്ട് പൊള്ളിച്ചു.

പ്രത്യേകിച്ച് സംഭവ വികാസങ്ങളൊന്നുമില്ലാതെ ആ ദിവസവും കടന്ന് പോയി. പിറ്റേന്ന്, അശ്വതി നേരത്തെ എഴുന്നേറ്റു, തലേ ദിവസം ഹോസ്പിറ്റലിൽ നിന്ന് തിരിച്ച് വരുന്ന വഴി ,സൂപ്പർ മാർക്കറ്റിൽ കയറി ,അത്യാവശ്യം വേണ്ട പലവ്യഞ്ജനങ്ങളൊക്കെ, സിജോയെക്കൊണ്ടവൾ വാങ്ങിപ്പിച്ചിരുന്നു ,തനിക്ക് സംരക്ഷണവും ,സഹായവും ചെയ്യുന്നയാൾക്ക് ,രുചിയുള്ള ആഹാരമെങ്കിലും വച്ച് കൊടുക്കണമെന്ന് അവൾ തീരുമാനിച്ചിരുന്നു. സിജോ കമ്പനിയിൽ പോകുന്നതിന് മുമ്പ് ,അശ്വതി ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി ടേബിളിൽ കൊണ്ട് വച്ചു. താനും കൂടെയിരിക്ക്, നമുക്കൊരുമിച്ച് കഴിക്കാം വേണ്ട സിജോ,

ഞാൻ പിന്നെ കഴിച്ചോളാം ,എനിക്കൊന്ന് ഫ്രഷാകാനുണ്ട് എന്നാൽ ശരി, ഉച്ചയ്ക്ക് ഞാൻ കഴിവതും നേരത്തെ വരാം, ഇന്ന് നമുക്ക് ഇവിടുത്തെ ബീച്ചിലും പാർക്കിലുമൊക്കെ ഒന്ന് പോയി നോക്കാം, എവിടെയെങ്കിലും വച്ച് ഷൈജുവിനെ കാണാതിരിക്കില്ല ഉം അത് വേണം , എങ്ങനെയെങ്കിലും അദ്ദേഹത്തെ കണ്ടെത്തണം, എന്നാലേ എനിക്ക് സമാധാനമാവു ,ഇനി അഥവാ എന്തെങ്കിലും ദുരുദ്ദേശത്താൽ എന്നെ മനപ്പൂവ്വം ചീറ്റ് ചെയ്യാൻ ശ്രമിച്ചതാണെങ്കിൽ ,പിന്നെ എനിക്ക് ഇവിടെ തങ്ങാൻ താല്പര്യമില്ല ,സിജോയെ ബുദ്ധിമുട്ടിക്കാൻ നില്ക്കാതെ ഞാൻ തിരിച്ച് പൊയ്ക്കോള്ളാം ,അത് വരെ നിങ്ങളെന്നെ ഒന്ന് സഹായിക്കണം, ഹേയ് എന്താടോയിത്, താൻ നെർവ്വസാകാതെ,

നമുക്ക് വഴിയുണ്ടാക്കാം , ഞാനെന്തായാലും പോയിട്ട് വരാം യാത്ര പറഞ്ഞ് സിജോ പോയപ്പോൾ, അശ്വതി അകത്ത് കയറി ഭദ്രമായി കതകടച്ച് കുറ്റിയിട്ടു. ഉച്ചകഴിഞ്ഞ് പാർക്കിലും ബീച്ചിലുമൊക്കെ തൻ്റെ ഭർത്താവിനെ തിരഞ്ഞ് നടന്നെങ്കിലും, അശ്വതിക്ക് പ്രതീക്ഷിച്ച പോലെ, അയാളെ കണ്ടെത്താനായില്ല , ഇരുൾ വീണ നിരത്തുകളിൽ, നിയോൺ ബൾബുകൾ വെളിച്ചം വിതറിയപ്പോൾ, അന്നത്തെ തിരച്ചിലവസാനിപ്പിച്ച് നിരാശയോടെയവൾ, സിജോയോടൊപ്പം ഫ്ളാറ്റിലേക്ക് മടങ്ങി. മൂന്നാം ദിവസം കമ്പനിയിൽ നിന്നും സിജോ വന്നത്, അശ്വതിയെ ഞെട്ടിക്കുന്ന ഒരു വാർത്തയുമായിട്ടാണ്.

ഞാൻ പറയുന്നത് സംയമനത്തോടെ വേണം, താൻ ഉൾക്കൊള്ളാൻ എന്താണെങ്കിലും പറയു സിജോ, എന്തും നേരിടാൻ ഞാനെൻ്റെ മനസ്സിനെ പാകപ്പെടുത്തിക്കഴിഞ്ഞു അശ്വതീ.. ഞാനിന്ന് ഇവിടുത്തെ ഒരു പ്രമുഖ ഷോപ്പിങ്ങ് മാളിലെ എൻ്റെ ഒരു സുഹൃത്തിനെ കണ്ടിരുന്നു ,അവനെ ഞാൻ അശ്വതി തന്ന ഷൈജുവിൻ്റെ ഫോട്ടോ കാണിച്ചു ,അത് കണ്ടയുടനെ അവന് ആളെ മനസ്സിലായി, ഷൈജു ഇടയ്ക്കിടെ അവിടെ ചെല്ലാറുണ്ടായിരുന്നു, അത് മറ്റൊന്നുമല്ല ആ മാളിലെ സെയിൽസ് മാനേജരായ ശ്രീലങ്കക്കാരിയുമായി അയാൾക്ക് അടുപ്പമുണ്ടായിരുന്നു, കഴിഞ്ഞയാഴ്ച അവരെ അബുദാബിയിലെ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ചെയ്തപ്പോൾ,

അവരെ എയർപോർട്ടിലേക്ക് കാറിൽ കൊണ്ട് പോയത് എൻ്റെയീ സുഹൃത്തായിരുന്നു, അന്നവരെ കാത്ത്, ഷൈജു എയർപോർട്ടിൽ നില്പുണ്ടായിരുന്നെന്നും , ഷൈജുവും അവരോടൊപ്പം വിമാനത്താവളത്തിനകത്തേക്ക് കയറി പോകുന്നത് കണ്ടെന്നുമാണ് ,അവൻ എന്നോട് പറഞ്ഞത്, അങ്ങനെയെങ്കിൽ, അയാൾ ആ ശ്രീലങ്കക്കാരിയോടൊപ്പം, ഇപ്പോൾ അബുദാബിയിലെ ഏതെങ്കിലും ഫ്ളാറ്റിലുണ്ടാവും, നമുക്ക് വേണമെങ്കിൽ നാളെ അവിടെ വരെ പോകാം വേണ്ടാ … വേണ്ട സിജോ, ഇനി എനിക്കയാളെ കാണേണ്ട, ഇത് വരെ അയാൾക്ക് എന്തെങ്കിലും അപകടം പിണഞ്ഞിട്ടുണ്ടാവുമോ എന്നായിരുന്നു എൻ്റെ ഉത്ക്കണ്ഠ,

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story