തൈരും ബീഫും: ഭാഗം 30

തൈരും ബീഫും: ഭാഗം 30

നോവൽ: ഇസ സാം

ഞാൻ സീറ്റിൽ ചാരി കണ്ണടച്ചിരുന്നു….. ഓരോ നിമിഷങ്ങൾ എൻ്റെ കണ്മുന്നിലൂടെ മിന്നി മറഞ്ഞു കൊണ്ടിരുന്നു..ഓരോ മുഖങ്ങൾ അച്ചായൻ , ഞങ്ങളുടെ പ്രണയകാലം, … കുഞ്ഞി കണ്ണുകൾ വലിച്ചു തുറന്നു എന്നെ നോക്കി മോണകാട്ടി ചിരിക്കുന്ന കുഞ്ഞി പെണ്ണ്…. ഒടുവിൽ സാൻട്ര കണ്ണിൽ കരുണയും കരങ്ങളിൽ ചങ്കൂറ്റവും ഉള്ളവൾ…അവളിൽ ആ കുഞ്ഞിപ്പെണ്ണും അച്ഛയാനും സുരക്ഷിതരായിരിക്കും…..എനിക്കുറപ്പാണ്….. .. പുറകിലോട്ടു പായുന്ന റബ്ബർ മരങ്ങൾക്കൊപ്പം ആ കാഴ്ചകളും മറഞ്ഞു പോകും എന്ന് ധരിച്ച ഞാൻ ഒരു വിഡ്ഢിയായിരുന്നു……. ഇടയ്ക്കെപ്പോഴൊ കണ്ണ് തുറന്നപ്പോൾ അമ്മാവും അപ്പാവും പരസ്പരം എന്തോ സംസാരിക്കുന്നു……കിച്ചുനോടാണ് തോന്നുന്നു ഫോണിൽ സംസാരിക്കുന്നു…..ഭക്ഷണം കഴിക്കാൻ അവർ വിളിച്ചു……ഞാൻ പോയില്ല……അന്ന് ഞങ്ങൾ നേരെ പോയത് ബാംഗ്ലൂർ ആയിരുന്നു…..അഗ്രഹാരത്തിൽ പോയില്ല……

എന്താ എന്ന് ഞാനും ചോദിച്ചില്ല…കാരണം എനിക്കും കുറച്ചു പ്ലാൻ ഉണ്ട് ……അതിനു ബാംഗ്ലൂർ ആണ് നല്ലതു….അവിടെ അപ്പക്ക് ഒരു ഫ്ലാറ്റ് ഉണ്ടായിരുന്നു…..അവരും എന്നോട് അത്യാവശ്യത്തിനു മാത്രം സംസാരിച്ചു…… ഞാൻ അവരുടെ മഹാലക്ഷ്മി ആയിരുന്നു…ഒരു കാലത്തു…എന്നാൽ ഇന്ന് ഞാൻ ചതുർഥി ചന്ദ്രന് സമം ആയി….. ഞാൻ ബാംഗ്ലൂരിലെ ട്രാവൽ അജൻസികളെ കോണ്ടാക്ട് ചെയ്തു…….തുടർ വിദ്യാഭ്യാസത്തിനു ലോകത്തെ എല്ലാ രാജ്യത്തെയും ഡീറ്റെയിൽസ് തപ്പി എടുത്തു……പക്ഷേ എൻ്റെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് അന്ന് അപ്പ എൻ്റെ മുറിയിലേക്ക് കടന്നുവന്നു……അമ്മയും ഉണ്ട്…. “ശ്വേതാ….നിജം സൊല്ല്……. സാൻട്ര…..അറിയാതെയാണോ നീ വന്നത്…. ” അപ്പയാണ്….. “

ഏമ്മാത്തി വൻതിറുക്കാ ….സൊല്ലു…” അമ്മയാണു..എന്നെ പിടിച്ചു കുലുക്കുന്നുണ്ട്……. ഞാൻ തലകുമ്പിട്ടു നിന്നു….സാൻട്ര ഇവരെ വിളിച്ചിരിക്കുന്നു……അവൾ വന്നു …എൻ്റെ പുറകെ…….ഞാനതു പ്രതീക്ഷിച്ചിരുന്നില്ല…… അവൾ അവളുടെ എബിച്ചനെയും കുഞ്ഞിനേയും ഏറ്റെടുക്കും എന്നാ ഞാൻ വിചാരിച്ചതു…..അല്ലാതെ …….ഇനി ഞാൻ … “നിജം സൊല്ലു……….” അപ്പ ഉറക്കെ ചോദിച്ചു……അതൊരു അലർച്ച പോലെ തോന്നി…… ഒരിക്കലും അപ്പ എന്നോട് അത്രെയും ദേഷ്യത്തിൽ സംസാരിച്ചിട്ടില്ല…… ഞാൻ പുറകോട്ടു മാറി…… “ആമ………. അവൾക്കു ഒന്നും അറിയില്ല……………” ഞാൻ വിക്കി വിക്കി പറഞ്ഞു. അമ്മയ്ക്ക് നിയന്ത്രണം വീട്ടു എന്നെ പിടിച്ചു തള്ളി … ഞാൻ കട്ടിലിൽ വീണു……’അമ്മ രണ്ടു കയ്യും തലയിൽ വെച്ച്…….

കരഞ്ഞു….. “പാപജന്മം……. ” അപ്പ പുറത്തേക്കു ഇറങ്ങി…..ആരെയോ വിളിക്കുന്നുണ്ടായിരുന്നു…ഞാൻ ചെവി കൂർപ്പിച്ചു….. “കിച്ചു സാൻട്രയ്ക്ക് ഫോൺ കൊടുക്ക്……..” അപ്പയാണ്……കിച്ചു പറയുന്നത് എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല…… “എന്നത് മീഡിയാവാ………. കൊളന്ത ഇറുക്കാ….?…” അപ്പായുടെ പതറിയ ശബ്ദം….. കിച്ചു എന്തോ പറയുന്നു…… “മ്മ്……ഞാൻ അപ്പറോ കൂപ്പിഡിലാം……” അപ്പ ഫോൺ വെച്ചു…… “എന്നാച്‌ ….” അമ്മയാണ്….. ” ആ കുട്ടി നല്ല ബോൾഡ് ആണ്….. മിടുക്കി…..അവൾക്കു ശ്വേതയോടു മാത്രമേ സംസാരിക്കാനുള്ളൂ……” അപ്പ എന്നെ നോക്കി…എൻ്റെ മനസ്സു ഭയചികിതമായി……സാൻട്രയ്ക്കു എന്നോട് എന്താ പറയേണ്ടത്…… അവൾ എൻ്റെ മനസ്സു മാറ്റുമോ…… അവൾ മാറിയിരിക്കുന്നു…ഇപ്പോൾ അവൾക്കു എബിയെ വേണ്ടായിരിക്കും. അവളിൽ ഒരു മാലാഖയുടെ മനസ്സു കണ്ട ഞാനാണ് വിഡ്ഢി..ഡേവിസിനോടൊപ്പം ജീവിക്കണമായിരിക്കും…….

ചിലപ്പോൾ ഡേവിസും ഉണ്ടാവുമോ….. “നീ വിളിക്കു…..അവളുടെ നമ്പർ ഉണ്ടല്ലോ……” “ഇല്ല ….ഞാൻ വിളിക്കില്ല…….എനിക്കൊന്നും സംസാരിക്കാനില്ല……” ഞാനതും പറഞ്ഞു വേഗം മുറിയിലേക്ക് നടന്നു……അപ്പ പുറകെ വന്നു … “ശ്വേതാ…… അവൾ അഗ്രഹാരത്തിൽ എത്തി…..അര മണിക്കൂറിനുള്ളിൽ നീ അവളെ വിളിച്ചില്ല എങ്കിൽ……മീഡിയ എത്തും….കുഞ്ഞിനെ ഉപേക്ഷിചു കടന്ന അമ്മയുടെ വാർത്ത നാട് മുഴുവൻ അറിയും…… തിങ്ക് യുവർ സെൽഫ്…….” ഞാൻ ഞെട്ടി പോയി……സാൻട്ര ഇങ്ങനെ ചെയ്യുമോ ….. ഞാൻ ഒരിക്കലും കരുതിയില്ല……അപ്പ തിരിഞ്ഞു ഒന്ന് കൂടെ പറഞ്ഞു…… “ഉൻ വാഴ്ക ഉൻ മുടിവ്………ആസ് ആൽവേസ്……..” ഞാൻ തിരിച്ചും മറിച്ചും ആലോചിച്ചു…..എന്ത് വന്നാലും എനിക്ക് എബ്രോഡ് പോകണം…. ഞാൻ അവളെ വിളിച്ചു…..

അവളുടെ സ്വരം കേൾക്കുന്തോറും ഞാൻ വല്ലാതെ പതറിയിരുന്നു…….അവളുടെ ചോദ്യങ്ങൾക്കൊന്നും എനിക്ക് മറുപടി ഉണ്ടായിരുന്നില്ല…..എന്നാൽ അവളുടെ ഒടുവിലത്തെ ചോദ്യം….അത് എന്നെ അതിശയിപ്പിച്ചു….. “സാൻഡ്രസ് കാസ്സിലിൽ നീ ഉപേക്ഷിച്ച നിൻ്റെ അച്ചായനെയും അവൻ്റെ കുഞ്ഞിനേയും നിനക്ക് അവകാശപ്പെടാനുള്ള അവസാന അവസരമാണ് ശ്വേത…… ഇപ്പൊ നിനക്ക് പറയാം…….. പിന്നീട് ഒരിക്കലും ഞാൻ തിരിച്ചു തരില്ല…….” ആ ചോദ്യത്തിൽ നിറഞ്ഞു നിന്നതു അവളിലെ വിശ്വാസമാണ്……പ്രണയമാണ്…..ഒരിക്കലും ചലിക്കില്ല എന്ന് ഉറപ്പുള്ള എബിയിൽ അവൾക്കു ഇന്നും വിശ്വാസം ഉണ്ട്..ഒരു ഡോക്‌ടർ ആയിട്ട് പോലും…എന്നെ പോലെ അവൾക്കും അറിയാവുന്നതാണ് ആ സത്യം…… അന്ന് ഞാൻ അറിഞ്ഞു ആ വിശ്വാസമാണ് അവളുടെ പ്രണയം……

അച്ചായനെ അവൾ ഒരുപാട് പ്രണയിച്ചിരുന്നു……ഒരുപാടു ……. അന്നവൾ പറഞ്ഞെതെല്ലാം ഇന്നും എനിക്കോർമ്മയുണ്ട്…… ആ ഫോൺ കാൾ എന്നെ തളർത്തിയിരുന്നു…അച്ചായനും കുഞ്ഞും സാൻട്രയുടെ കരങ്ങളിൽ സുരക്ഷിതരാണ് എന്ന ചിന്ത ഉള്ളിലെവിടെയോ ഒരു ആശ്വാസം തന്നിരുന്നു……… ദിവസങ്ങൾ ഞാൻ ഫ്ലാറ്റിനുള്ളിൽ കഴിച്ചുകൂട്ടി…..അപ്പാവും അമ്മാവും മാറി എനിക്കൊപ്പം നിന്നു….. എന്നോടവർ അകലം പാലിച്ചിരുന്നു….ഞാനും അതെ……. വിദേശത്തു തുടർ വിദ്യാഭ്യാസത്തിനുള്ള സ്റ്റുഡന്റസ് വിസ യ്ക്കായി……ഞാൻ അച്ചായൻ്റെ അക്കൗണ്ടിൽ നിന്നും പൈസ എടുത്തു ട്രാവൽ ഏജൻസിക്കു കൊടുത്തു.. ഒരു മാസം കൊണ്ട് തന്നെ ഐ.ഇ. എൽ.ടി .എസ്‌ എടുത്തു…….. അച്ചായനും എനിക്കും വിദേശത്തു പോകാൻ ആഗ്രഹം ഉണ്ടായിരുന്നു…

എന്നാൽ മമ്മയെ ഓർത്തിട്ടു അച്ചായന് താത്പര്യം കുറവായിരുന്നു….അതിനാൽ ഞങ്ങൾ രണ്ടും പാസ്പോര്ട്ട് നേരത്തെ എടുത്തു വെച്ചിരുന്നു….. അപ്പയോടും അമ്മയോടും ഞാൻ ഒന്നും പറഞ്ഞിരുന്നില്ല…..രഹസ്യമാക്കി വെച്ചു……. എല്ലാം ശെരി ആയി ടിക്കറ്റും വന്നിട്ട് പറയാം…. ഏകദേശം എല്ലാ ശെരി ആയി എന്ന് ട്രാവൽ ഏജൻസിയിൽ നിന്ന് വിളി വന്നു……ഒരുപാട് ദിവസങ്ങൾക്കു ശേഷം എനിക്കും ഒരു ഉന്മേഷം വന്നു…..പോവുന്നെതിനു മുന്നേ അപ്പയോടും അമ്മയോടും ഒന്ന് സ്നേഹം കൂടാൻ ഒരു ശ്രമം നടത്തി…എന്നാൽ അവർ എന്നോട് അടുത്തില്ല…അകലം പാലിച്ചു……. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഒരു ദിവസം ‘അമ്മ വന്നു….. “ഇങ്ക പക്കം ഒരു കോവിലിറിക്ക്…….. അങ്ക പോലാമാ……..”

ഞാൻ എണീറ്റു …… “ഞാൻ ഇപ്പൊ വരാം’അമ്മ……” ഞാൻ വേഗം കുളിച്ചു ഇറങ്ങി…അപ്പോഴേക്കും ‘അമ്മ വന്നു….. “സാരി ഏതാവത് ഇറുക്കാ……” ഞാൻ ഇല്ലാ എന്ന് തലയാട്ടി…ഞാൻ ഒന്നും എടുത്തിരുന്നില്ലല്ലോ……ഇവിടെ ‘അമ്മ കുറച്ചു വാങ്ങി വെച്ചിരുന്നു….അതാണ് ഞാൻ ഉപയോഗിച്ചിരുന്നത്…. ‘അമ്മ ഒരു സാരിയും മാച്ചിങ് ബ്ലൗസും മാച്ചിങ് കമ്മലും മാലയും വളയും കൊണ്ട് വന്നു…. “അപ്പ റെഡി ആയി…വേഗം വാ…..” അതും പറഞ്ഞു ‘അമ്മ പോയി…… എനിക്ക് കുറച്ചു സന്തോഷം തോന്നി…’അമ്മ എന്നോട്..മിണ്ടിയതിൽ ……. ഞാൻ വേഗം ഒരുങ്ങി…കണ്ണാടിയിലേക്കു നോക്കി……ഞാൻ ഇങ്ങനെ പട്ടുസാരി ഉടുക്കുന്നത് അച്ചായന് ഇഷ്ടാണ്…..എനിക്ക് പൊട്ടുകുത്തി തരാറുണ്ടായിരുന്നു…..ഞാൻ പൊട്ടു സ്വയം കുത്തി…… സാരി പ്ലീറ്റ്‌ എടുത്തു തരുമായിരുന്നു……

എന്നോടൊപ്പം കണ്ണാടിയിൽ നോക്കി കുസൃതി കാണിക്കുമായിരുന്നു…പലപ്പോഴും അച്ചായന് വേണ്ടിയാണ് ഞാൻ സാരി ഉടുത്തിരുന്നത്…..അമ്പലത്തിൽ എന്നെ കൊണ്ട് പോകുമായിരുന്നു…….മുല്ല പൂ വാങ്ങി തരുമായിരുന്നു…….ഞാൻ കണ്ണുകൾ അടച്ചു നിന്നു….. “ദാ…പൂ…….” അമ്മയാണ്…….എൻ്റെ നിറഞ്ഞ കണ്ണുകൾ കണ്ടിട്ടാവണം……. “സീക്രം……..” എന്നും പറഞ്ഞു പുറത്തേക്കു പോയി…..ഞാനും അമ്മയ്‌ക്കൊപ്പം നടന്നു….. അമ്പലത്തിലേക്കുള്ള വഴിയിൽ നിറച്ചും ഇരുവശവും പൂ വിൽപ്പനക്കാർ ഉണ്ടായിരുന്നു……അച്ചായനോടൊപ്പം ഒരിക്കൽ ബാംഗ്ലൂർ വന്നപ്പോൾ ഈ അമ്പലത്തിൽ വന്നിരുന്നു….. എനിക്ക് പൂ വാങ്ങി തന്നിരുന്നു….ഈ ബാംഗ്ലൂർ നഗരം മൊത്തം ഞങ്ങൾ കൈകോർത്തു നടന്നിരുന്നു…..പടവുകൾ കയറി മുകളിലേക്ക് വന്നു…..

അത്യാവശ്യ തിരക്കുണ്ടായിരുന്നു….ഒരു കുന്നിൻമുകളിലെ അമ്പലം ആയതു കൊണ്ട് തന്നെ നല്ല കാറ്റുണ്ടായിരുന്നു…..അന്ന് ഞങ്ങൾ ഒരുമിച്ചു ഈ കാറ്റേറ്റിരുന്നിരുന്നു……… ഞാൻ ശ്രീകോവിലിലേക്ക് കൈകൂപ്പി കണ്ണടച്ചു…….എൻ്റെ മനസ്സു നിറച്ചും അച്ചായനായിരുന്നു…..എന്നോടൊപ്പം വന്നു കണ്ണടച്ചു നിന്നതു….ഞാൻ കുറി വരച്ചു കൊടുത്തതു…അപ്പോഴും ആ കണ്ണിലേക്കു പാറി വീണ മുടി….ആ നിമിഷം ഞാൻ അച്ചായനെ ഉപേക്ഷിച്ചത് പോലും മറന്നുപോയി…എൻ്റെ കരിയർ സ്വപ്‌നങ്ങൾ മറന്നുപോയി…എൻ്റെ അധരങ്ങൾ ഉരുവിട്ട പ്രാർത്ഥന മറ്റൊന്നായിരുന്നു…. “ഈശ്വരാ എനിക്ക് എൻ്റെ അച്ചായനോടൊപ്പം അന്നത്തെ പോലെ ആ സന്തോഷം നിറഞ്ഞ ജീവിതം ഇനിയും അനുഭവിക്കാനുള്ള സൗഭാഗ്യം തരണേ…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story